നാദാപുരം പീഡനം: ‘അബ്ദുറഹ്മാന്‍ സഖാഫിയ്ക്കെതിരേ കേസെടുക്കണം’

നാദാപുരം| Last Updated: തിങ്കള്‍, 28 നവം‌ബര്‍ 2022 (17:12 IST)
നാദാപുരത്ത് എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ വിവാദപ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.

പെണ്‍കുട്ടിയേയും കുടുംബത്തെയും അവഹേളിക്കുന്ന വിവാദ പ്രസ്താവന നടത്തിയ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം നേതാക്കളാണ് ആവശ്യപ്പെട്ടു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ബാലികയെ വീണ്ടും വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കുകയുമാണ്‌ ലക്ഷ്യമെന്നും സുന്നി വിഭാഗം ചൂണ്ടിക്കാട്ടുന്നു.

തികച്ചു അവഹേളനാപരമായ പ്രതികരണം നടത്തുകയും നാലരവയസുള്ള കുട്ടി പീഡനത്തിനു ഇരയായിരുന്നുവെങ്കില്‍ മരിച്ചു പോവുകയോ, ബോധരഹിതയാവുകയോ നിലവിളിക്കുകയോ ചെയ്യുമായിരുന്നില്ലേയെന്ന് പരിഹസിക്കുകയും ചെയ്തതാണ് സഖാഫിയെ വിവാദത്തിലാക്കിയത്. പ്രസംഗത്തില്‍ കുട്ടിയേയും കുടുംബാംഗങ്ങളെയും അങ്ങേയറ്റം പരിഹസിച്ചു കൊണ്ടുള്ള സഖാഫിയുടെ വാക്കുകള്‍ക്കെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ദിവസമാണ് സഖാഫി വിവാദ പ്രസംഗം നടത്തിയത്. പെണ്‍കുട്ടി അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ കുട്ടിയോട് കാര്യം തിരക്കിയെന്നും അപ്പോഴാണ്‌ സംഭവം അറിഞ്ഞതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. ഇക്കാര്യത്തെ കുറിച്ചാണ് സഖാഫി പ്രസംഗത്തിലൂടെ മോശമായ വാക്കുകളില്‍ പരിഹസിച്ചിരിക്കുന്നത്‌.

ബസ് ക്ലീനറായ മുനീര്‍ എന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതിലും മാനേജ്‌മെന്റിന് പങ്കുണ്ട്. ഈ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :