എംവി‌ആറിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂര്‍| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (12:16 IST)
മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എം വി രാഘവന്റെ മൃതദേഹം സംസ്കരിച്ചു.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സിഎംപി ഓഫീസിലും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെയും പൊതുദര്‍ശനത്തിനുശേഷമാണ് സംസ്കാരചടങ്ങുകള്‍ക്കായി ഭൌതികശരീരം പയ്യാമ്പലത്ത് എത്തിച്ചത്.

എംവിആറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ രോഗം കലശലായതിനെത്തുടര്‍ന്ന് കണ്ണൂര്‍ എകെജി. സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രാത്രിയോടെ മസ്തിഷ്‌കാഘാതവും ഹൃദ്രോഗവും അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ 9.10ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

സി വി ജാനകിയാണ് ഭാര്യ. എം വി ഗിരീഷ്‌കുമാര്‍ (പിടിഐ, മംഗലാപുരം), എം വി രാജേഷ് (വോഡഫോണ്‍ ലീഗല്‍ അഡൈ്വസര്‍), എം വി നികേഷ്‌കുമാര്‍ (റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍), എം വി ഗിരിജ (കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: പ്രൊഫ ഇ കുഞ്ഞിരാമന്‍(പാപ്പിനിശ്ശേരി ആയുര്‍വേദ കോളേജ് കറസ്‌പോണ്ടന്റ്), ജ്യോതി(പിആര്‍ഒ, പെന്‍ഷന്‍ ബോര്‍ഡ്), പ്രിയ, റാണി നികേഷ് (റിപ്പോര്‍ട്ടര്‍ ചാനല്‍). ഏകസഹോദരി: ലക്ഷ്മിക്കുട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :