കാബൂൾ ഭീകരാക്രമണം: കൊല്ലപ്പെട്ട കൊച്ചി സ്വദേശിയുടെ മൃതദേഹം ഇന്നെത്തിക്കും

 കാബൂൾ ഭീകരാക്രമണം , മലയാളി കൊല്ലപ്പെട്ടു , കാബുള്‍ , മരണം
കാബൂൾ| jibin| Last Updated: വെള്ളി, 15 മെയ് 2015 (08:04 IST)
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാലസ് ഗസ്റ്റ് ഹൗസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോർജാണ് കൊല്ലപ്പെട്ട മലയാളി. ചാർട്ടേഡ് അക്കൗണ്ടന്റായ മാത്യു ജോർജ് മൂന്നു വർഷമായി അഫ്ഗാനിസ്ഥാനിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യൻ എംബസിയിൽ ഓഡിറ്റിങ്ങിനായി ചെന്നതാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കൂടാതെ മരിച്ച 14 പേരിൽ നാല് ഇന്ത്യാക്കാരും ഉള്‍പ്പെടും.

വ്യാഴാഴ്ച ഉച്ചയോടെ ഇന്ത്യൻ എംബസി അധികൃതരാണ് ബന്ധുക്കളെ മരണം വിവരം അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ കാബൂളിൽ നിന്ന് വിമാനമാർഗം മൃതദേഹം ഡൽഹിയിൽ എത്തിക്കും. രാത്രി കൊച്ചിയിലെത്തിക്കും. ഇന്ത്യൻ എംബസിയിൽ ഓഡിറ്റിങ്ങിനായി ചെന്നതാണ് ഇദ്ദേഹം. കൊല്ലപ്പെടും മുൻപ് വീട്ടിലേക്കു ഫോണിൽ വിളിച്ചിരുന്നു. ഗസ്റ്റ് ഹൗസിനു പുറത്ത് തുടർച്ചയായ വെടിയൊച്ച കേൾക്കുന്നു, കട്ടിലിനടിയിലാണു കിടക്കുന്നത് എന്നു മകനോടു പറഞ്ഞു. അരമണിക്കൂർ കഴിഞ്ഞു തിരികെ വിളിച്ചപ്പോൾ ഫോൺ ഓഫായിക്കഴിഞ്ഞിരുന്നു. അൽപം മുൻപാണ് വീട്ടിൽ വിവരം ലഭിച്ചത്.
ഭീകരാക്രമണത്തില്‍ നാല് ഇന്ത്യക്കാരും ഒരു അമേരിക്കക്കാരനുമായിരിന്നു കൊല്ലപ്പെട്ടത്.

പ്രധാനമായും ഇന്ത്യ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളാണ് ഇവിടെയുണ്ടായിരുന്നത്. പ്രശസ്ത അഫ്ഗാനി ഗായകനായ അൽതാഫ് ഹുസൈന്റെ സംഗീതപരിപാടിക്ക് ക്ഷണിക്കപ്പെട്ടവരായിരുന്നു ഇവർ. പരിപാടി തുടങ്ങും മുൻപ് അഞ്ചോളം തോക്കുധാരികൾ ഗസ്റ്റ്ഹൗസ് ആക്രമിക്കുകയായിരുന്നു.
പ്രാദേശിക സമയം ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.

താലിബാനെതിരായുള്ള പ്രവർത്തനത്തിൽ ഒപ്പമുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പു നൽകിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാന്റെ ശത്രുക്കൾ പാക്കിസ്ഥാന്റെ സുഹൃത്തുക്കൾ ആകില്ലെന്നായിരുന്നു ഷെരീഫിന്റെ പ്രസ്താവന. ഐക്യരാഷ്ട്ര സഭയുടേത് അടക്കമുള്ള നിരവധി ഓഫിസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :