പാപത്തിന് കാരണമായ അവയവങ്ങള്‍ വെട്ടിയെറിയണമെന്ന്‍ മാണിയോട് വി‌എസ്

തിരുവനന്തപുരം| VISHNU N L| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (13:38 IST)
മാണിക്കെതിരെ കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ബൈബില്‍ വാക്യം ഉപയോഗിച്ച് വിമര്‍ശിച്ചതിനു പിന്നാല്‍കെ ഇന്ന് വീണ്ടും മാണിക്കെതിരെ വി‌എസ് നിയമസഭയില്‍ രംഗത്തെത്തി. പാപത്തിന് കാരണമായ അവയവങ്ങള്‍ വെട്ടിയെറിഞ്ഞ് ജീവനിലേക്ക് പ്രവേശിക്കൂ എന്നാണ് വി‌എസ് ആവശ്യപ്പെട്ടത്. ബൈബിളിലെ മത്തായിയുടെ മത്തായിയുടെ സുവിശേഷത്തില്‍ നിന്നാണ് പുതിയ ഉപദേശവുമായി വിഎസ് ധനമന്ത്രിയെ നേരിട്ടത്.

അടിയന്തരപ്രമേയ ചര്‍ച്ചക്കിടെയാണ് വി.എസ് സ്വതസിദ്ധമായ ശൈലിയില്‍ ആഞ്ഞടിച്ചത്. പാപത്തിന് കാരണമായ അവയവങ്ങള്‍ വെട്ടിയെറിഞ്ഞ് ജീവനിലേക്ക് പ്രവേശിക്കാനാണോ അവയവങ്ങളോടെ നിത്യനരകാഗ്‌നിയിലേക്ക് പോകാനാണോ മാണി ആഗ്രഹിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു. മാണി വിശ്വാസി ആണല്ലോ. അങ്ങനെയൊരാള്‍ കള്ളത്തരം കാണിച്ചിട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ട് എന്തുഫലം? മിസ്റ്റര്‍ മാണിയെ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ മാജിക്കുകാരനാണ്- വി.എസ് പരിഹസിച്ചു.

ബാര്‍കോഴ കേസ് തേച്ചുമാച്ചു കളയാമെന്ന മഖ്യമന്ത്രിയുടെ വിചാരം വെറും വിചാരമാണ്. അത് നടക്കാന്‍ പോകുന്നില്ല. അതിന് പ്രതിപക്ഷം സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ക്കോഴ കേസ്സില്‍ സി.ബി.ഐ. അന്വേഷണം പ്രസക്തമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയിലെത്തിയാല്‍ മന്ത്രി മാണിക്കെതിരെ കേസ്സില്‍ കക്ഷിചേരും.

മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ എടുത്ത തീരുമാനം നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും വി.എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :