കൊളംബോയിൽ സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ശ്രീലങ്കയിൽ സംസ്ക്കരിക്കും

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

Last Modified തിങ്കള്‍, 22 ഏപ്രില്‍ 2019 (09:46 IST)
കൊളംബോയിൽ സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്ക്കരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്ക് ശ്രീലങ്കൻ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയിൽ തന്നെ സംസ്ക്കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.

ശ്രീലങ്കൻ പൗരത്വമുള്ള റസീന നാലുവർഷമായി ഭർത്താവിനൊപ്പം ദുബായിലാണ് താമസം. ഇരുവരും യുഎസിലുള്ള മക്കളെ കണ്ടശേഷമാണ് കൊളംബോയിലെത്തിയത്. ദുബായിലേക്ക് പോകാൻ ഭർത്താവ് അബ്ദുൾ ഖാദറിനെ വിമാനത്താവളത്തിൽ വിട്ടിട്ടാണ് റസീന ഹോട്ടൽ മുറി ഒഴിയാനെത്തിയത്. ആ സമയത്തായിരുന്നു ഹോട്ടലിനു പുറത്ത് സ്ഫോടനം നടന്നത്.

ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന നോർക്ക അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :