ബിജെപി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

 കെടി മനോജ് , ബിജെപി , ബോംബെറ് , കണ്ണൂര്‍
തലശ്ശേരി| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (13:17 IST)
ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും കൊലപാതക പരമ്പര. കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ കെടി മനോജാണ് (43) വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് ആയ മനോജും പ്രമോദിനും നേരെ ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ഇരുവര്‍ക്കും നേരെ ബോംബെറിഞ്ഞ ശേഷം മനോജിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് മനോജിന്റെ തലയുടെ ഒരു വശം തകരുകയായിരുന്നു. വെട്ടില്‍ പരുക്കേറ്റ് പ്രമോദ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ടിപി വധക്കേസ് പ്രതി ടികെ രജീഷും സംഘവും വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോജിനെ വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കേസ് നിലവിലുണ്ട്.

സംഭവത്തെ തുടര്‍ന്ന് തലശ്ശേരി മേഖലയില്‍ ശക്തമായ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. പലേടത്തും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയാണ്. ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ കൊലപാതകമാണ് തലശ്ശേരിയില്‍ ഉണ്ടായിരിക്കുകയാണ്.

മനോജിന്റെ മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നിന്നു പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെയെന്നും ഭാവി പരിപാടികള്‍ പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത് പറഞ്ഞു. മനോജിന്റെ മരണത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :