അനാശാസ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയവര്‍ക്ക് ജാമ്യം

കൊച്ചി| Last Modified തിങ്കള്‍, 21 ജൂലൈ 2014 (16:28 IST)
അനാശാസ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികളായ ബിന്ധ്യാ തോമസ് എന്നുവിളിക്കുന്ന സൂര്യ (32), റുക്‌സാന ബി. ദാസ് (29) മറ്റുപ്രതികളായ ഹൈക്കോടതി അഭിഭാഷകനായ സനിലന്‍ (43),പ്രജീഷ് എന്ന് വിളിക്കുന്ന ജേക്കബ് (35) എന്നിവരാണ് ജാമ്യത്തില്‍ പുറങ്ങിയിരിക്കുന്നത്.

നിരവധി വ്യവസായികളും രാഷ്ട്രീയ
സിനിമാ രംഗത്തുള്ളവരും പ്രതികളുടെ വലയില്‍ പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സമൂഹത്തിലെ നിരവധി ഉന്നതരുടെ പേരുകള്‍ വെളിപ്പെടുമെന്നതിനാല്‍ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലാ‍ണെന്ന് അക്ഷേപം ഉയര്‍ന്നിട്ടുണ്ട്.തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി ഇല്ലെന്നാണ്
അന്വേഷണം അവസാനിപ്പിക്കുന്നതിനായി പൊലീസ് പറയുന്ന ന്യായം.
പ്രമുഖരായ പലരുടേയും ചൂടന്‍ രംഗങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുന്നതിനായി ഉന്നതങ്ങളില്‍ നിന്ന് ഇടപടലുകളുണ്ടായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :