മുപ്പത്തിയഞ്ചു ലക്ഷത്തിന്‍റെ കുഴല്‍പ്പണവേട്ട: ദമ്പതികള്‍ പിടിയില്‍

പാലക്കാട്| Sajith| Last Modified വെള്ളി, 8 ജനുവരി 2016 (13:20 IST)
മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ദമ്പതികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം ഏര്‍വാടി സ്വദേശി നജാബുജാന്‍ മകന്‍ സിക്കന്തര്‍ (33), ഭാര്യ ഷാഹുല്‍ ഹമീദമ്മ (26) എന്നിവരാണു പിടിയിലായത്.

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലായിരുന്നു കുഴല്‍പ്പണം കടത്തിയത്. എക്സൈസ് സംഘം കഴിഞ്ഞ ദിവസം വെളുപ്പിനു പൊള്ളാച്ചിയിലെ കൂട്ടുപാതയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ആയിരത്തിന്‍റെ 22 നോട്ടുകെട്ടുകളും 500 ന്‍റെ 26 നോട്ടുകെട്ടുകളുമായിരുന്നു ഇവരുടെ ബാഗിലുണ്ടായിരുന്നത്.

പണം മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് പ്രതികള്‍ സമ്മതിച്ചു. ഇവര്‍ പതിവായി കുഴല്‍പ്പണ കടത്ത് നടത്തുന്നവരാണെന്ന് സംശയിക്കുന്നതായി അധികാരികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :