കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി? - തമിഴ്നാട്ടിൽ വിവാദം കത്തുന്നു

കനിമൊഴി ജാരസന്തതിയെന്ന് എച്ച് രാജ

അപർണ| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (10:29 IST)
ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിക്കെതിരെ ആക്ഷേപരീതിയിൽ ആരോണപമുന്നയിച്ച് ബി ജെ പി നേതാവ് എച്ച് രാജ. കരുണാനിധിയുടെ അവിഹിത സന്തതിയാണ് കനിമൊഴിയെന്ന് എച്ച് രാജ ട്വീറ്റ് ചെയ്തതു. സംഭവത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വിവാദം കത്തുകയാണ്.

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാലിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോഴായിരുന്നു രാജ വിവാദമായ ട്വീറ്റ് ചെയ്തത്. ‘ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍ അവിഹിത സന്തതിയെ രാജ്യസഭാ എം പിയാക്കിയ നേതാവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമോ? ഇല്ല അവര്‍ ചോദിക്കില്ല'- എന്നായിരുന്നു എച്ച് രാജ തമിഴില്‍ ട്വീറ്റ് ചെയ്തത്.

വിവാദ ട്വീറ്റില്‍ എച്ച് രാജയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. അവിഹിത സന്തതികള്‍ എന്നൊന്നില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംഭവത്തില്‍ ബിജെപി നേതാവിനെതിരെ തമിഴ്‌നാട്ടി പ്രഷോഭം ആരംഭിക്കാന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :