എട്ടരലക്ഷം തട്ടിയ പ്രതി പിടിയില്‍

തിരുവനന്തപുരം| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (18:15 IST)
മൊബൈല്‍ ഫോണ്‍ സ്റ്റോറില്‍ നിന്ന് എട്ടര ലക്ഷം തട്ടിയെടുത്ത സെയില്‍സ് എക്സിക്യൂട്ടീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കടയിലെ മൈക്രോമാക്സ് മൊബൈല്‍ കമ്പനിയുടെ അംഗീകൃത സ്ഥാപനമായ ജെ.ത്രീ.മാക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണു പിടിയിലായ ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന രഞ്ജിത് എന്ന 34 കാരന്‍.

നഗരത്തിലെ വിവിധ മൊബൈല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ നിന്ന് ഓര്‍ഡര്‍ എടുത്ത ശേഷം ജെ.3 മാക്സില്‍ നിന്ന് ഫോണ്‍ എത്തിച്ചുകൊടുത്ത് ഏവരുടെയും വിശ്വാസം ആര്‍ജ്ജിച്ചായിരുന്നു തട്ടിപ്പിനു മുതിര്‍ന്നത്.

ഒട്ടേറെ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഫോണുകള്‍ കൈവശപ്പെടുത്തി ഇവ മറിച്ചുവില്‍പ്പന നടത്തി പണം തട്ടിയെടുക്കുകയായിരുന്നു ഇയാള്‍. പേരൂര്‍ക്കട സി.ഐ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :