മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു; ലോക്കറില്‍ നിന്ന് സ്വര്‍ണം മാറ്റിയതിന്റെ വിശദാംശങ്ങള്‍ ചോദിച്ചു

മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു

കൊച്ചി| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (11:30 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിന്റെ ഗീതയെ ചോദ്യം ചെയ്തു. ലോക്കറില്‍ നിന്ന് സ്വര്‍ണം മാറ്റിയതിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ബാബുവിന്റെ സഹോദരന്‍ ജോഷിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നെങ്കിലും കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ രണ്ടുമാസം മുമ്പ് ഗീത ബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗീതയെ ചോദ്യം ചെയ്തത്.

അതേസമയം, സാമ്പത്തിക ഇടപാടുകൾ വ്യക്തമാകുന്നതിനാണ്
ബാബുവിന്റെ സഹോദരൻ കെ കെ ജോഷിയെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :