നടി തൊടുപുഴ വാസന്തി അന്തരിച്ചു

സിനിമാ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു

aparna| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (08:42 IST)
സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.

നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള വാസന്തിയുടെ അരങ്ങേറ്റം. വളരെ ചെറുപ്പത്തിലേ നാടകത്തിൽ അഭിനയിച്ച വാസന്തി പിന്നീട് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

കെജി ജോര്‍ജിന്റെ യവനികയാണ് നടി എന്ന നിലയില്‍ വാസന്തിയെ ശ്രദ്ധേയയാക്കിയത്. അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. പിന്നീട് ഏകദേശം 450ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ആദ്യം പിതാവും പിന്നെ ഭർത്താവും മരിച്ചതോടെ അമ്മ മാത്രമായി വാസന്തിക്ക് കൂട്ടി. ഭർത്താവിനു പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്നു വാസന്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :