പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് ആത്മഹത്യയ്ക്ക് ഒരുങ്ങി, പോലീസ് ഓടിച്ചിട്ട് അറസ്റ്റ് ചെയ്തു

പീഡന വിവരം പുറത്തറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

അടിമാലി| priyanka| Last Updated: വ്യാഴം, 14 ജൂലൈ 2016 (11:57 IST)
പത്താംക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വെള്ളത്തൂവലിലെ മുക്കുടത്താണ് സംഭവം. പീഡന വിവരം പുറത്തറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

രണ്ട് മക്കളില്‍ ഇളയവളായ പെണ്‍കുട്ടിയെയാണ് ഒരു വര്‍ഷമായി പിതാവ് പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിംഗ് നല്‍കിയിട്ടും പീഡിപ്പിച്ചയാളെ കുറിച്ച് കുട്ടി വെളിപ്പെടുത്തിയില്ല. ഇന്നലെ രാവിലെ മാതാവിന്റെയും അധ്യാപികമാരുടെയും സാന്നിധ്യത്തില്‍ വനിതാ പോലീസാണ് കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതോടെ ഒരു വര്‍ഷമായി പിതാവ് നിരന്തര പീഡനത്തിന് ഇരയാക്കിയ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തി.

ഒരു വര്‍ഷം മുമ്പ് വരെ ഹോസ്റ്റലില്‍ നിന്നായിരുന്നു പെണ്‍കുട്ടി പഠനം നടത്തിയിരുന്നത്. പിന്നീട് വീട്ടിലെത്തിയ കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. കാര്യങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ വീട്ടിലേക്ക് പോയ പിതാവിനെ അറസ്റ്റ് ചെയ്യാന്‍ അടിമാലി പോലീസും എത്തി. എന്നാല്‍ വീട്ടില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഇയാള്‍ പോലീസിനെ കണ്ട്
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :