കോട്ടയത്ത് വാസവന്‍ സെക്രട്ടറിയാകും, പാലക്കാട് സികെ രാജേന്ദ്രനും

സിപി‌എം, വാസവന്‍, രാജേന്ദ്രന്‍
കോട്ടയം/ പാലക്കാട്| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (09:40 IST)
സിപിഎം കോട്ടയം, പാലക്കാട് ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് അവസാനിക്കും. പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും. കോട്ടയത്ത് സിഐടിയു ജില്ലാ പ്രസിഡന്റ് വിഎന്‍ വാസവന്‍ പുതിയ ജില്ലാ സെക്രട്ടറിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പാലക്കാട്ട് സികെ രാജേന്ദ്രന്‍ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന.

കോട്ടയത്ത് വാസവനെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, തോമസ് ഐസക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം ജില്ലാ കമ്മറ്റി അംഗം വികെ ഹരികുമാറിനെ ജില്ലാ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തി. എന്നാല്‍ ഇത് നേതൃത്വം കാര്യമായി എടുത്തതായി സൂചനയില്ല.

പാലക്കാട് 41 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒരു ഒഴിവാണുളളത്. എം ആര്‍ മുരളി ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും പുതിയ കമ്മിറ്റി എന്നാണ് സൂചന. രാവിലെ ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് പാനല്‍ അംഗീകരിക്കും.പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പുതിയ തുരുത്ത് ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും പിണറായി പാലക്കാട്ട് പറഞ്ഞു. സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിന് രൂക്ഷമായ വിമര്‍ശനം നേരിട്ടു.

പാര്‍ട്ടി പ്‌ളീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പ്രതിനിധികള്‍ ആരോപിച്ചു. ഇപി ജയരാജന്റെ പ്രതിഷേധം പ്‌ളീനത്തിന്റെ മാറ്റ് കെടുത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഉച്ചക്ക് നടക്കുന്ന പൊതു സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്നത് വിഎസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് വിഎസ് ഇന്നലെ തന്നെ പാലക്കാട്ട് നിന്ന് മടങ്ങി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :