കോടതിയില്‍ ഹാജരായില്ല: മജിസ്ട്രേറ്റിനു നോട്ടീസ്

കൊച്ചി| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (19:47 IST)
ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാതിരുന്ന മജിസ്ട്രേറ്റിനു കാരണം കാണിക്കല്‍ നോട്ടീസ്. എരൂര്‍ ഐക്കപ്പിള്ളില്‍ ശശി എന്നയാളുടെ മകള്‍ര്‍അമ്യ (27) മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മരണമൊഴി രേഖപ്പെടുത്തിയ എറണാകുളം രണ്ടാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് സന്തോഷ് കെ.വേണുവിനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായത്.


2013 സെപ്തംബര്‍ 24 നായിരുന്നു എരൂരിലെ വീട്ടില്‍ രമ്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചെങ്ങന്നൂര്‍ പുലിയന്നൂര്‍ സ്വദേശി രതീഷിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ചയായിരുന്നു
കേസ് വച്ചിരുന്നത്. ഇതില്‍ മജിസ്ട്രേറ്റ് സന്തോഷ് കെ.വേണു ഹാരജാകേണ്ടതായിരുന്നു. ഇതിനാണു ജഡ്ജി ഇ.എം.മുഹമ്മദ് ഇബ്രാഹിം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :