നാവടക്ക്, പണിയെടുക്ക്, കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അമിത്ഷായുടെ താക്കീത്

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (13:46 IST)
ഹരിയാനയിലേപോലെ അധികാരം പിടിക്കാനൊന്നും കേരളത്തിലെ പാര്‍ട്ടിക്ക് കെല്‍പ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നന്നായറിയാം. എന്നാല്‍ ആഞ്ഞ് പിടിച്ചാല്‍ അഞ്ച് നിയമസഭാ സീറ്റെങ്കിലും കൈയ്യിലാക്കമെന്ന് ആത്മവിശ്വാസവും ഉണ്ട്. അതിനാല്‍ ശൂന്യതയില്‍ നിന്ന് അത്ഭുതം സൃഷ്ടിക്കണമെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന് ദേശീയ അധൃക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം.ജമ്മു കശ്മീരില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനാകുമെങ്കില്‍ എന്തു കൊണ്ട് ബിജെപിക്ക് കേരളത്തില്‍ അതിന് കഴിയില്ലെന്ന് അമിത് ഷാ ചോദിക്കുന്നത്.

അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രൂപ രേഖ തയ്യാറാക്കാനായി ഡല്‍ഹിയില്‍
വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അമിത് ഷാ കേരളഘടത്തോട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാനത്തെ ആര്‍ എസ് എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും ആര്‍ എസ് എസ് നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് നേതാക്കള്‍ക്ക് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.സംസ്ഥാന അധ്യക്ഷന്‍ വി മുരുളീധരന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ പങ്കെടുത്തു.

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിനാകും എല്ലാത്തിന്റേയും ചുമതല. ആര്‍എസ്എസ് പിന്തുണയില്ലാതെ ഒന്നും നടക്കില്ല. അതിനാല്‍ വിഭാഗിയ വിട്ട് ഒന്നിക്കുക. ആര്‍എസ്എസ് പറയുന്നതു പോലെ പ്രവര്‍ത്തിക്കുക. അതിലൂടെ തന്നെ ലക്ഷ്യം കേരളത്തില്‍ കൈവരിക്കാം. അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാണിത്. അതേസമയം മുരളീധരനും കൃഷ്ണദാസിനും അമിത് ഷായുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇരുവരും തമ്മിലുള്ള ഭിപ്രായ ഭിന്നതകള്‍, മുരളീധരനുമായുള്ള സംസ്ഥാനത്തെ ആര്‍ എസ് എസ് എതിര്‍പ്പ് എന്നിവയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പാര്‍ട്ടിക്ക് ഇത് വരെ കടന്ന് ചെല്ലാന്‍ കഴിയാത്ത എല്ലായിടത്തും അടുത്ത ഒരു വര്‍ഷത്തിനകം ബൂത്ത് കമ്മറ്റികള്‍ക്ക് രൂപം നല്‍കണം. തദ്ദേശഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നോടിയായി കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിരന്തരം പര്യടനം നടത്തും. അഞ്ച് നിയമസഭാ സീറ്റുകളില്‍ വലിയ സാധ്യതയുണ്ട്. അവിടെ ജയിച്ചേ മതിയാകൂ.നേമം, തിരുവനന്തപുരം, കാസര്‍ഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ നിയമസഭകളിലേക്കാണ് ബിജെപി കണ്ണെറിയുന്നത്. സര്‍വ്വ സമ്മതര്‍ തന്നെ ഇവിടെങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകണം. വട്ടിയൂര്‍ക്കാവിലും കാട്ടക്കടയിലും പത്തനംതിട്ടയിലും കോഴിക്കോട്ടേയും തൃശൂരിലേയും ചില മണ്ഡലങ്ങളിലും കരുത്ത് കാട്ടാമെന്നും അമിത് ഷാ പറഞ്ഞു.

അരുവിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കനുസരിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനും ധാരണയായി.മുഴുവന്‍ സംഘടനാ ശേഷിയും നെയ്യാറ്റിന്‍കരയ്ക്ക് സമാനമായി അരുവിക്കരയില്‍ എത്തണം. ഇവിടെ കരുത്ത് കാട്ടിയാല്‍ തദ്ദേശ ഭരണ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാകാമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കുന്നത് പരിഗണിക്കാമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായാണ് സൂചന.

നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ 18 മണ്ഡലങ്ങളുടെ മേല്‍ നോട്ടം ആര്‍എസ്എസ് ഏറ്റെടുക്കും. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, ആറന്മുള, അടൂര്‍, കാഞ്ഞിരപ്പള്ളി, കുന്നമംഗലം, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം എന്നിവയാണ്. ബിജെപി നേതൃത്വം ആര്‍.എസ്.എസിനെ ഏല്‍പ്പിച്ച 18 മണ്ഡലങ്ങള്‍. ഇവിടങ്ങളിലേക്ക് മണ്ഡലങ്ങളിലേക്ക് ഉചിതരായ സ്ഥാനാര്‍ത്ഥികളെ ആര്‍എസ്എസുമായി ആലോചിച്ച് മെയ്‌ മാസത്തോടെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇനിമുതല്‍ കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പൂര്‍ണമായും നിയന്ത്രിക്കുക ആര്‍എസ്എസ് ആയിരിക്കും. അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി നേരത്തെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. ലേക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...