മലപ്പുറത്തെ ജനസംഖ്യ വര്‍ദ്ധനയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; ജില്ലയെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം: ജനരക്ഷാ യാത്രയില്‍ വീണ്ടും കേരളാ വിരുദ്ധ പ്രസ്‌താവന

ജനരക്ഷാ യാത്രയില്‍ വീണ്ടും കേരളാ വിരുദ്ധ പ്രസ്‌താവന

  Giriraj singh , BJP , kummanam , Narendra modi , Janaraksha yathra , ഗിരിരാജ് സിംഗ് , കുമ്മനം രാജശേഖരന്‍ , ജനരക്ഷാ യാത്ര , ഐഎസ്
എറണാകുളം| jibin| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (20:33 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയില്‍ കേരളത്തെ അപമാനിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് എറണാകുളത്തെ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയത്.

മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

1921ലെ മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ നടക്കുന്നു. ലൗവ് ജിഹാദ് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തന്ത്രമാണ്. ഇത് കേരളത്തിന് ഭീഷണിയാണ്. ഏകാധിപതി കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യം. മഹാന്‍മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണെന്നും ഗിരിരാജ് ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :