കോടതി വിധി തിരിച്ചടിയല്ല, ഉത്തരവിനെ സ്വാഗതം ചെയ്യുന്നു: മാണി

ബാര്‍ കോഴ കേസ് , കെ എം മാണി , വിജിലന്‍സ് കോടതി
പാലാ| jibin| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (11:57 IST)
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി തിരിച്ചടിയല്ലെന്നും ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി കെഎം മാണി. കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല. ഐക്യമുന്നണി ഭരണകാലത്തും ഇടതുഭരണ കാലത്തും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്തരം കോടതി വിധികളുണ്ടായിട്ടുണ്ട്. അതിന് അതിന്‍റേതാണ് കീഴ്വഴക്കവുമുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ കേസില്‍ ഇനിയും വല്ലതും കണ്ടെത്താനുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിലെ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും കെഎം മാണി പറഞ്ഞു.

ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. മാണിക്കെതിരായ ബാർകോഴക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്താനും. നിലവിലെ വിജിലന്‍‌സ് റിപ്പോര്‍ട്ട് കോടതി മരിവിക്കുകയും ചെയ്‌തു. ജഡ്‌ജി ജോൺ കെ ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.

മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച എസ് പി സുകേശന്‍ തന്നെ തുടര്‍ അന്വേഷണം നടത്തണം.
മാണിക്കെതിരെയുള്ള ആരോണങ്ങൾക്ക് പ്രഥമദൃഷ്ടിയാൽ നിലനിൽക്കുന്നതാണ്. അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികൾ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണ്.അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. വിജിലന്‍സ് ഡയറക്ടറുടെ നടപടി തെറ്റാണെന്നും കോടതി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതനന്ദന്‍ അടക്കം 11 പേര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. എല്‍ഡിഎഫ്, ബിജു രമേശ്, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പടെയാണ് ഹര്‍ജികള്‍ നല്‍കിയത്. കേസില്‍ തുടരന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍. അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :