വെള്ളാപ്പള്ളിയും മാണിയും എടുക്കാചരക്കുകളായി മാറിയെന്ന് പിണറായി വിജയന്‍

തൃശ്ശൂര്| Sajith| Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (11:44 IST)
വെള്ളാപ്പള്ളി നടേശനും കെ എം മാണിയും എടുക്കാചരക്കുകളായി മാറിയെന്ന് പിണറായി വിജയന്‍. ഇത്തരത്തിലുള്ള ആളുകളെ കൂട്ടുപിടിക്കുന്നതിനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. വി എം സുധീരന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിന്റെ അടിമയായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി.

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് പിണറായി പ്രതികരിച്ചു. കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരുടെ പേരുകള്‍ മുന്‍പുതന്നെ പുറത്ത് വന്നതാണ്. അതുകൊണ്ടാണ് വിജിലന്‍സ് 'വിജലന്റല്ല' എന്ന് കോടതി പറഞ്ഞതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :