ഉള്ളതും ഇല്ലാത്തതും എല്ലാം നടി 'ഇമാജിൻ' ചെയ്തു, ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല: കാവ്യയുടെ മൊഴി പുറത്ത്

ദിലീപേട്ടനും മഞ്ജുവും പിരിയാൻ കാരണം സംവിധായകൻ, ആക്രമിക്കപ്പെട്ട നടിയെ ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല: കാവ്യ

aparna| Last Updated: ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:21 IST)
നടിയെ ആക്രമിച്ച കേസിൽ നടി നൽകിയ മൊഴി പു‌റത്ത്. മനോരമ ന്യൂസ് ആണ് മൊഴി പുറത്ത് വിട്ടിരിയ്ക്കുന്നത്. നേരത്തേ ദിലീപിനെതിരെ നടൻ സിദ്ദിഖ്, മഞ്ജു വാര്യർ, റിമി ടോമി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴിയും പുറത്തു വന്നിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്തു പറയുമെന്നാണു കാവ്യ വ്യക്തമാക്കിയത്. ദിലീപും മഞ്ജുവുമായുളള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായതായി കാവ്യ മൊഴിയിൽ പറയുന്നു.

ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് കാവ്യ പറയുന്നത്. അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ട്. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണക്കാരി താനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് താൻ കേട്ടറിഞ്ഞിട്ടുണ്ടെന്ന് കാവ്യ പറയുന്നു.

അമ്മ റിഹേഴ്സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു. നടി ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന്
ദിലീപിന്‍റെ പരാതിപ്രകാരം നടന്‍ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കാവ്യയുടെ മൊഴിയിൽ വ്യക്തമാകുന്നു.

നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായിക റിമി ടോമി വിളിച്ചപ്പോഴാണെന്ന് കാവ്യ പറയുന്നു. പൾസർ സുനിയെ തനിക്കറിയില്ല. അങ്ങനെയൊരാളെ കണ്ടതായി ഓർമയില്ല. വീട്ടിൽ വന്നിട്ടുണ്ടോയെന്നും അറിയില്ല. നടി ആക്രമിക്കപ്പെട്ട കാര്യം ദിലീപേട്ടൻ അറിയുന്നത് പിറ്റേന്ന് രാവിലെ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. ദിലീപേട്ടനും മഞ്ജുവും പിരിയാൻ കാരണം പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ ആണെന്ന് കാവ്യ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :