രാജിക്കൊരുങ്ങി അബ്ദുള്ളക്കുട്ടി, വേണ്ടെന്ന് ഉമ്മന്‍‌ചാണ്ടി

കണ്ണൂര്‍| VISHNU.NL| Last Updated: വ്യാഴം, 5 ജൂണ്‍ 2014 (10:46 IST)
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണ വിധേയനായ കണ്ണൂര്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായി വാര്‍ത്തകള്‍.

രാവിലെ കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അബ്ദുള്ളക്കുട്ടി രാജി സന്നദ്ധത അറിയിച്ചത്. തനിക്കു നേരെ ഉയര്‍ന്ന വിവാദങ്ങളില്‍ കഴന്പില്ലെന്നും തന്നെ അനാവശ്യമായി വേട്ടയാടുകയും ആണെന്നും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.

ആരോപണങ്ങളെ തുടര്‍ന്ന് ഭാര്യയും മക്കളും മംഗലാപുരത്തേക്ക് താമസം മാറ്റിയെന്നും അബ്ദുള്ളക്കുട്ടി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. എന്നാല്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി അബ്ദുള്ളക്കുട്ടിയോട് പറഞ്ഞത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചതായി സരിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം സരിത രഹസ്യമൊഴിയും നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :