കോഴിക്കോട്

WEBDUNIA|
ചരിത്രം

രണ്ടാം ചേരരാജവംശത്തിനു കീഴില്‍ ആയിരുന്ന കോഴിക്കോട് ഒന്‍പതാം നൂറ്റാണ്ടില്‍ ചേരരാജവംശത്തിന്‍െറ അസ്തമയത്തിനു ശേഷം ചോളനാട്ട് രാജാക്കന്മാരുടെ അധീനതയിലായി. കോഴിക്കോട് തുറമുഖത്തിന്‍െറ കച്ചവട സാധ്യത മനസ്സിലാക്കി ഏറനാട് രാജവംശം ഈ പ്രദേശം പിടിച്ചെടുക്കുന്നതാണ് പിന്നെ നാം കാണുക. അറബികള്‍ ആദ്യമായി ഇവിടെ കാലുകുത്തുന്നത് സാമൂതിരിമാരുടെ കാലഘട്ടത്തിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്‍െറ അന്ത്യത്തോടെ പോര്‍ച്ചുഗീസുകാരും ഇവിടെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സ്ഥാനമുറപ്പിക്കുന്നതിനായി ഇരു കൂട്ടരും നടത്തിയ യുദ്ധത്തില്‍ അറബികള്‍ വിജയിക്കുകയും പോര്‍ച്ചുഗീസുകാര്‍ തെക്കന്‍ കേരളത്തിലേക്ക് തിരിയുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരുടെ ഭീഷണിയില്‍ നിന്ന് സാമൂതിരിമാരെ പലപ്പോഴായി രക്ഷിച്ചുപോന്നത് കുഞ്ഞാലിമാരായിരുന്നു. തുടക്കത്തില്‍ പോര്‍ട്ടുഗീസുകാരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും സാമൂതിരിമാര്‍ വഴങ്ങിയില്ലെങ്കിലും അവസാനം കോഴിക്കോട്ട് ഒരു ഇടത്താവളമുണ്ടാക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. കുഞ്ഞാലിമാര്‍ക്കിത് ഇഷ്ടമായില്ലെന്ന് മാത്രമല്ല. അറബികളുമായി കൂടിചേര്‍ന്ന് അവര്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പൊരുതി. 17ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ കുഞ്ഞാലിമാര്‍ തോല്‍ക്കുകയും പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട്ട് അവരുടെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഫ്രഞ്ചുകാരും. അവര്‍ക്ക് തൊട്ടുപിന്നാലെ 1615-ല്‍ ഇംഗ്ളീഷുകാരും കോഴിക്കോട്ട് കപ്പലിറങ്ങി. തുടക്കത്തില്‍ ബ്രട്ടീഷുകാര്‍ക്ക് ഫ്രഞ്ചുകാരില്‍ നിന്ന് ചില്ലറ ഭീഷണികളുണ്ടായി. തന്ത്രപരമായി ഇംഗ്ളീഷുകാര്‍ ഫ്രഞ്ചുകാരെ കീഴ്പെടുത്തുകയും വടക്കന്‍ കേരളത്തില്‍ മാഹിയില്‍ മാത്രമായി അവര്‍ ഒതുങ്ങുകയും ചെയ്തു.

ഹൈദരലി കണ്ണൂരിലെ ചില നാട്ടുരാജക്കന്മാരുമായി ചേര്‍ന്ന് കോഴിക്കോട് ആക്രമിച്ചു കീഴടക്കുന്നതാണ് നാം പിന്നീട് കാണുന്നത്. എന്നാല്‍ പിന്നീട് ഹൈദരാലിയയുടെ പടക്കേറ്റ പരാജയം അവരെ ശ്രീരംഗപട്ടണം ഉടന്പടിയിലേക്ക് നയിച്ചു. ഉടന്പടി മൂലം മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി.

19ാം - നൂറ്റാണ്ടിന്‍െറ ആരംഭത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാറിലെ നാട്ടുരാജ്യങ്ങള്‍ സംഘടിക്കാന്‍ തുടങ്ങി. പഴശ്ശിരാജയുടെ പേര് ഇതില്‍ എടുത്തു പറയേണ്ടതാണ്. നിര്‍ഭാഗ്യവശഅല്‍ പഴശ്ശി കൊല്ലപ്പെടുകയും സമരത്തിന്‍െറ വീര്യം കെട്ടടങ്ങുകയും ചെയ്തു.

1921-ല്‍ പൊട്ടിപുറപ്പെട്ട ഖിലാഫത്തു പ്രസ്ഥാനത്തോടെയാണ് വീണ്ടും മലബാറില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം ചൂട് പിടിക്കുന്നത്. 1936-ല്‍ മദ്രാസ് പ്രവിശ്യ നിലവില്‍ വന്നു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിനായും ഐക്യകേരളത്തിനായുമുള്ള മുറവിളികള്‍ ശക്തമാവുകയായിരുന്നു.

സ്വാതന്ത്ര്യം കിട്ടിയിട്ടും മദ്രാസ് പ്രൊവിഡന്‍സിന്‍െറ കീഴിലായിരുന്ന മലബാര്‍ പ്രദേശം 1956 ല്‍ കേരള സംസ്ഥാന രൂപീകരണത്തോടെയാണ് കണ്ണൂരും കോഴിക്കോടും കാസര്‍ഗോഡുമായി പിരിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :