അനുബന്ധ വാര്‍ത്തകള്‍
- 'ഇഴഞ്ഞ്' ധോണി; ക്യാപ്റ്റന്റെ മെല്ലെപ്പോക്ക് ചെന്നൈ സൂപ്പര്‍ കിങ്സിനും തലവേദന
- ധോണിയെ സഞ്ജു തറപറ്റിക്കുമോ? ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ ചെന്നൈ പോരാട്ടം
- ആദ്യ കളിയില്‍ പിഴ, രണ്ടാം കളിയില്‍ പലിശയടക്കം പകരംവീട്ടി ധോണി; രണ്ട് അപൂര്‍വ നേട്ടങ്ങള്‍
- ഏഴാം സ്ഥാനത്ത് നായകൻ ഇറങ്ങിയിട്ട് എന്തുകാര്യം? ധോണി ടീമിനെ മുന്നിൽ നിന്നും നയിക്കണം: ആവശ്യവുമായി ഗംഭീർ
- ഇത് ധോണിയുടെ അവസാന ഐപിഎൽ അല്ല, വ്യക്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്
21 മാസം വൈകി സംഭവിച്ച ഡൈവ്, അന്നത് നടന്നിരുന്നെങ്കിൽ ഇന്ത്യ കപ്പടിച്ചേനെയെന്ന് സോഷ്യൽ മീഡിയ
ഐപിഎല്ലിൽ രാജസ്ഥാനെതിരെയുള്ള ചെന്നൈയുടെ മത്സരത്തിന് പിന്നാലെ ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മത്സരത്തിൽ സഞ്ജു സാംസണിന്റെ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്.
2019ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സംഭവിച്ച ധോണിയുടെ റണ്ണൗട്ടുമായാണ് ആരാധകർ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. അന്ന് സെമി ഫൈനലിൽ 49ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോണി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ക്രീസിൽ നിന്നും നേരിയ വ്യത്യാസത്തിൽ പുറത്താവുകയായിരുന്നു.ഈ ഡൈവ് അന്ന് സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ ഫൈനലിൽ എത്തി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പെടുത്തേനെയെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.
ചെന്നൈ ഇന്നിംഗ്‌സിന്റെ 15ആം ഓവറിലെ മൂന്നാം ബോളിലായിരുന്നു ധോണിയുടെ ഡൈവ്. 40 വയസിലും ഗംഭീര കായിക്ഷമത കാത്തു സൂക്ഷിക്കുന്ന ധോണിയെ ഒരു വിഭാഗം പ്രശംസിക്കുമ്പോളാണ് ഒരു വിഭാഗം 21 മാസം വൈകിയെത്തിയ ഡൈവിനെ കുറിച്ച് പരിഭവപ്പെടുന്നത്.