മകനെ ശാസിച്ച ഇന്ത്യന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സ്കൂള്‍ ബസില്‍ മൂത്രമൊഴിച്ചതിന് മകനെ ശാസിച്ച ഇന്ത്യന്‍ ദമ്പതികള്‍ നോര്‍വെ‌യില്‍ അറസ്റ്റിലായി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വി ചന്ദ്രശേഖര്‍, ഭാര്യ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഓസ്ലോയിലാണ് ചന്ദ്രശേഖര്‍ ജോലി ചെയ്യുന്നത്.

ഏഴ് വയസ്സുകാരനായ കുട്ടി സ്കൂള്‍ ബസില്‍ മൂത്രമൊഴിച്ച വിവരം സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. സ്കൂളില്‍ നിന്ന് കുട്ടി കളിപ്പാട്ടങ്ങളും എടുത്തുകൊണ്ടുപോകാറുണ്ടായിരുന്നു. ഇനി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്ന് മാതാപിതാക്കള്‍ ശാസിക്കുകയായിരുന്നു.

സംഭവം നടന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷം കുട്ടി ഇക്കാര്യം അധ്യാപകരോട് പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ നോര്‍വീജിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ കസ്റ്റഡിയില്‍ എടുത്ത നോര്‍വെ‌ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ അവന്റെ സ്വഭാവം നിരീക്ഷിച്ചു. പെരുമാറ്റത്തില്‍ അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്നും എന്നാല്‍ ഉത്സാഹം അല്പം കൂടുതലാണെന്നും വ്യക്തമാ‍യി. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെട്ടിട്ടുണ്ട്. ഓസ്ലോയിലെ ഇന്ത്യന്‍ എംബസി ദമ്പതികളുടെ സുഹൃത്തുക്കളില്‍ നിന്നും അഭിഭാഷകനില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :