ഗദ്ദാഫി ബലാത്സംഗം ചെയ്തെന്ന് വനിതാ അംഗരക്ഷകര്‍‍!

Gaddafi women body guard file photo
ട്രിപ്പോളി| WEBDUNIA|
PRO
ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിക്കെതിരെ ബലാത്സംഗ ആരോപണവുമായി വനിതാ അംഗരക്ഷകര്‍ രംഗത്ത്. ഗദ്ദാഫിയുടെ മുന്‍ വനിതാ അംഗരക്ഷകര്‍ ഒരു മനോരോഗ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങളെ ഗദ്ദാഫിയും മക്കളും ബലാത്സംഗത്തിന് ഇരയാക്കിയെന്നും മടുത്തപ്പോള്‍ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. ബെംഗാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനോരോഗ വിദഗ്ധന്‍ അംഗരക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ആവശ്യമെങ്കില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കൈമാറും.

പലരെയും ഭീഷണിപ്പെടുത്തിയാണ് വനിതാം അംഗരക്ഷകരാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ സഹോദരനെ മയക്കുമരുന്ന് കേസില്‍ പിടികൂടിയെന്നും വനിതാ സൈന്യത്തില്‍ ചേര്‍ന്നില്ല എങ്കില്‍ അയാളെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ബലാത്സംഗത്തിന് ഇരയായ ഒരു വനിതാ അംഗരക്ഷക പറയുന്നത്.

1970 കാലഘട്ടം മുതല്‍ കനത്ത മസ്കാരയും നെയില്‍ പോളീഷും അണിഞ്ഞെത്തുന്ന വനിതാ അംഗരക്ഷകര്‍ ഗദ്ദാഫിക്കൊപ്പമുണ്ട്. പലപ്പോഴും ഇവര്‍ ഗദ്ദാഫിക്ക് വേണ്ടി വെടിയുണ്ടകള്‍ നെഞ്ചിലേറ്റുവാങ്ങി ജീവന്‍ ബലികഴിച്ചിട്ടുമുണ്ട്. 1998-ല്‍ ഗദ്ദാഫിക്കെതിരെ നടന്ന ആക്രമണത്തില്‍ ഒരു വനിതാ അംഗരക്ഷക കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :