പറവൂര്‍ പെണ്‍കുട്ടി ഒന്നും മറന്നിട്ടില്ല

കൊച്ചി| WEBDUNIA|
PRO
PRO
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ഒരു സിനിമാ സംവിധായകനെ കാണാനെന്ന് പറഞ്ഞ് പിതാവ് തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ ഹോട്ടലില്‍ കാത്തിരുന്ന ഒരാള്‍ക്ക് തന്നെ കാഴ്ചവയ്ക്കുകയാണ് പിതാവ് ചെയ്തത്. 2009 മെയില്‍ തുടങ്ങിയ തന്റെ പീഡനകാലം 2011 ജനുവരി വരെ നീണ്ടു- പറവൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആലുവ മജിസ്ട്രേട്ട്‌ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഈ കാലയളവില്‍ നടന്ന സകല കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്.

തന്നെ പീഡിപ്പിച്ച ഇരുന്നൂറോളം പേരുടെ മുഖങ്ങള്‍ പെണ്‍കുട്ടിയുടെ മനസ്സില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡുകളില്‍ പെണ്‍കുട്ടിക്ക് പ്രതികളെ എളുപ്പം കണ്ടുപിടിക്കാനാവുന്നതും ഇതുകൊണ്ടുതന്നെ. പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ക്രൂരമായി പെരുമാറിയവരുണ്ട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഇടനിലക്കാര്‍ ഉണ്ട്. ചിലര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു.

അനുസരണക്കേട് കാണിച്ചാല്‍ പാലത്തില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുമെന്ന് പറഞ്ഞ് പിതാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് സഹോദരനെ ഫാനില്‍ തലകീഴായി തൂക്കിയും തന്നെ അനുസരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടി പറയുന്നു. അമ്മയുടെ നിസ്സഹായതയെക്കുറിച്ചും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍, സുഖവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ കൊണ്ടുപോയിട്ടുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഈ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തെടുത്തു.

എല്ലാറ്റിനും ഒടുവിലായി തനിക്ക് ഇനിയും പഠിക്കണമെന്ന് ആഗ്രഹവും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :