യമനില്‍ ഇന്ന് വൈകിട്ട് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരും

യമനില്‍ സംഘര്‍ഷം , യമന്‍ , ഹൂതി വിമതര്‍ , സൗദി അറേബ്യ , സഖ്യ സേന
സനാ| jibin| Last Modified ചൊവ്വ, 12 മെയ് 2015 (09:08 IST)
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ ഹൂതി വിമതര്‍ക്ക് നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള നടത്തുന്ന വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ രാജ്യത്തെ ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിലാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറാണെന്ന് സൗദി വ്യക്തമാക്കിയതോടെ ഇന്ന് വൈകിട്ട് നാലുമുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരും. അഞ്ച് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. നിര്‍ദേശം അംഗീകരിച്ച ഹൂതി വിമതര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും സൗദിയെ അറിയിച്ചു.

വ്യോമാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ രാജ്യത്തെ ജനജീവിതം താറുമാറാക്കിയ സാഹചര്യത്തില്‍ ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കാനാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. അതേസമയം രാത്രിയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത വെടിവെപ്പും ബോംബ് സ്‌ഫോടനങ്ങളും നടന്നിരുന്നു. കഴിഞ്ഞ ദിവസം യമനിലെ നൂറ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു 130 തവണയാണു സൌദി വ്യോമാക്രമണം നടത്തിയത്.

സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ 1300 പേര്‍ കൊല്ലപ്പെടുകയും വീടുകളും സ്ഥാപനങ്ങളും തകരുകയും ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ആശങ്ക ശക്തിപ്പെട്ടിരുന്നു. പുറത്തുകടക്കാന്‍ മാര്‍ഗമില്ലാതെ സാദയില്‍ ജനം അകപ്പെട്ടിരിക്കുകയാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യ സേന നടത്തിയ ആക്രമണതെ എതിര്‍ത്ത് കൊണ്ട് ഇറാന്‍ വീണ്ടും രംഗത്തെത്തി. രാജ്യത്തിന്റെ സാഹചര്യവും അവസ്ഥയും മനസിലാക്കാതെയാണ് സൗദി പെരുമാറുന്നതെന്നാണ് ഇറാന്‍ പറയുന്നത്. അതേസമയം കരയുദ്ധത്തിന് തങ്ങള്‍ ഒരുങ്ങിയേക്കാമെന്നാണ് സൗദി വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :