12കാരിയെ പീഡിപ്പിച്ചു: വൈദികനെ നാടുകടത്തി

വാഷിംഗ്ടണ്‍| jibin| Last Modified വ്യാഴം, 15 മെയ് 2014 (14:02 IST)
12കാരിയെ ലൈംഗികമായി ഉപയോഗിച്ച ഇന്ത്യക്കാരനായ വൈദികനെ നാട്ടിലേക്ക് തിരിച്ചയച്ചു. നാല്‍പ്പത്തിയെട്ടുകാരനായ ലിയോ ചാള്‍സ് കൊപ്പല്ലയെന്ന വൈദികനാണ് കുട്ടിയെ പീഡിപ്പിച്ചത്. മിനസോട്ടയിലെ വിനോന അതിരൂപതയിലെ വൈദികനാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷമാണ് ലിയോ ചാള്‍സ് 12കാരിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ബ്ലൂ എര്‍ത്ത് പൊലീസാണ് വൈദികനെ അറസ്റ്റു ചെയ്തത്. ഫാരിബോള്‍ട്ട് കൌണ്ടി കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.

സെക്കന്‍ഡ് ഡിഗ്രി ക്രിമിനല്‍ കുറ്റമാണ് വൈദികനെതിരെ ചുമത്തിയത്. തുടര്‍ന്ന് കോടതി 31 ദിവസത്തെ ജയില്‍വാസവും വിധിച്ചൂ. 25 വര്‍ഷത്തേക്ക് ഇയാള്‍ നിരീക്ഷണത്തിലുമായിരിക്കും.

പീഡനത്തിന് അറസ്റ്റിലായ കാലവധി അവസാനിച്ചതോടെ വൈദികനെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തു നാട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിനോന അതിരൂപത വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി. ഇന്ത്യയില്‍ നെല്ലൂര്‍ രൂപതയില്‍ നിന്നുള്ള അംഗമാണ് വൈദികന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :