സിക വൈറസ്; ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി, യൂറോപ്പ്, അമേരിക്ക, വൈറസ് vathikkan city, europe, amerikka, virus
വത്തിക്കാന്‍ സിറ്റി| Sajith| Last Updated: വെള്ളി, 19 ഫെബ്രുവരി 2016 (18:17 IST)
ലോകം ഇന്ന് നേരിടുന്ന വെല്ലുവിളിയായ സിക്ക വൈറസിനെ പ്രതിരോധിക്കുന്നതിനായി ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന സിക്ക വൈറസ് രോഗം ശിശുക്കളുടെ ജീവനു തന്നെ അപകടത്തിലാക്കുന്നതാണ്‍. സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഗര്‍ഭച്ഛിദ്രത്തേക്കാള്‍ ശരിയായ മാര്‍ഗം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ആരായുന്നതാണെന്നും മാര്‍പാപ്പ നിര്‍ദ്ദേശിച്ചു.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ വൈറസിനെ ഒരു പരിധിവരെ പ്രതിരോധിക്കാം. ആഗോള വില്ലനായി മാറിയ ഒരു രോഗത്തെ പ്രതിരോധിക്കാന്‍ ഈ സാഹചര്യത്തില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുന്നതാണ് ഉചിതമെന്നും അത് വലിയ പാപമല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭ ഛിദ്രം നടത്തുന്നത് പാപമാണ്. മതപരമായ പാപമല്ല, മാനുഷികമായ പാപമാണ് അത്. എന്നാല്‍ ചില
അവസരങ്ങളില്‍ ഗര്‍ഭ ധാരണം നിയന്ത്രിക്കുകയെന്നത് പാപമല്ലെന്ന് മാര്‍പാപ്പ വ്യക്തമക്കി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മെക്‌സിക്കോയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മാര്‍പാപ്പ.

ഇന്ന് ലോകമെങ്ങും ഭീതി പരത്തി യൂറോപ്പും അമേരിക്കന്‍ ഭൂഖണ്ഡങ്ങളും കടന്ന് ഏഷ്യയില്‍ വരെ വ്യാപിച്ചിരിക്കുകയാണ് സിക വൈറസ്. കുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഈ വൈറസ് കൂടുതലായും പിടികൂടിയിരിക്കുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ രോഗത്തിന്റെ മരുന്നിന് വേണ്ടി ഡോക്ടര്‍മാരും രോഗികളും പരക്കം പായുന്നുണ്ടെങ്കിലും ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :