യുവതിക്ക് ഭര്‍ത്താവിനെ വേണ്ട, പകരം നായയെ മതി, എല്ലാത്തിനും!!!

പ്രകൃതി വിരുദ്ധ ലൈഗികത, ബ്രിട്ടണ്‍, നായ
ലണ്ടണ്‍| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (12:18 IST)
മനുഷ്യന്‍ പ്രകൃതിക്ക് വിരുദ്ധമായി ലൈഗിക കേളികളില്‍ ഏര്‍പ്പെടുന്നത് ധാര്‍മ്മികമായി തെറ്റാണ്. ഇന്ത്യയില്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും കാര്യമായ ശിക്ഷകളൊന്നും ഇല്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സംഭവത്തില്‍ പിടിയിലായി പിന്നെ അഴിക്കുള്ളില്‍ നിന്ന് പുറത്ത് വരാന്‍ കാലം കുറേ എടുക്കും. ഇത്തരം കാര്യങ്ങളില്‍ അകത്ത് പോകുന്നത് കൂടുതലും പുരുഷന്മാരാണ്. എന്നാല്‍ ഭാര്യ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബ്രിട്ടനില്‍ അകത്തായത് അവരുടെ ഭര്‍ത്താവാണ്!

51-കാരനായ പോൾ റിലി എന്ന ബ്രിട്ടീഷുകാരനാണ് ഒന്നര വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടത്. ഭാര്യയായ സാന്ദ്രാ വിൽസണ് കോടതി നല്‍കിയത് വെറും താക്കീത് മാത്രവും. ഭാര്യ നായയുമായി കാമകേളികളില്‍ ഏര്‍പ്പെടുന്നുണ്ട് എന്ന് മനസിലാക്കിയ പോള്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സാഹചര്യം ഒത്തുവന്നപ്പൊള്‍ തന്റെ ഭാര്യ നായയുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നത് ഇയാള്‍ കാമറയില്‍ പകര്‍ത്തി. സംഭവം പുറത്തറിഞ്ഞ് നാണം കെടും എന്ന് അവസ്ഥ വന്നപ്പൊള്‍ സാന്ദ്ര ഭര്‍ത്താവിന്റെ തലയില്‍ കുറ്റം കെട്ടിവച്ചു. തന്നേക്കൊണ്ട് ഭര്‍ത്താവ് നിര്‍ബന്ധിച്ച് ചെയ്യിച്ചതാണെന്നും അപ്പോള്‍ താന്‍ മദ്യ ലഹരിയിലായിരുന്നു എന്നുമാണ് സാന്ദ്ര കോടതിയില്‍ വാദിച്ചത്.

സാന്ദ്രയുടെ വാദം അംഗീകരിച്ച കോടതി സംഭവം പൂർണമായും വീഡിയോയിൽ പകർത്തിയത് റിലിയാണ്. ഈ രംഗം കണ്ട് ആസ്വദിച്ച റിലി ഭാര്യയെ ഇതു ചെയ്യാൻ നിർബന്ധിക്കുകയായിരുന്നെന്നും വീഡിയോയിൽ പകർത്തിയത് റിലിയുടെ താൽപര്യ പ്രകാരമായിരുന്നെന്നും വിധിക്കുകയായിരുന്നു. ഭാര്യയെ നിർബന്ധിപ്പിച്ചിട്ടില്ലെന്ന റിലിയുടെ വാദം അംഗീകരിച്ചാൽ തന്നെ മൃഗ പീഡനം വീഡിയോയിൽ പകർത്തിയതിനു പിന്നിൽ റിലിയാണെന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു.

എന്നാല്‍ പോള്‍ റിലിയുടെ കുടുംബം മുഴുവന്‍ കുത്തഴിഞ്ഞവരാണ് എന്നാണ് പിന്നീട് പുറത്തുവന്ന് വാര്‍ത്തകള്‍, മൃഗപീഡന രംഗങ്ങളുള്ള 500 അശ്ലീല ചിത്രങ്ങൾ പൊലീസ് റിലിയുടെ കംപ്യൂട്ടറിൽ നിന്നും കണ്ടെടുത്തിരുന്നു. റിലിയുടെ 23-കാരൻ മകന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. 16 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തതിനും മറ്റും സമാന കുറ്റകൃത്യങ്ങൾക്കും റിലിയുടെ മകനും മൂന്ന് വർഷം തടവ് അനുഭവിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :