സിഡ്‌നിയില്‍ ട്രെയിനിന് മുന്നില്‍ ചാടി മലയാളി യുവതി മരിച്ചു; കുഞ്ഞിന് ഗുരുതര പരുക്ക്‌

 സിഡ്‌നി , യുവതി മരിച്ചു , ട്രെയിന്‍ , അര്‍ച്ചന
സിഡ്‌നി| jibin| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (15:13 IST)
സിഡ്‌നിയില്‍ മലയാളി യുവതി മൂന്നു വയസുള്ള മകളുമായി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ട്രെയിനിന് അടിയില്‍പ്പെട്ട കുട്ടി ഗുരുതരമായ പരുക്കുകളുമായി ആശുപത്രിയിലാണ്. പാലക്കാട് സ്വദേശിയായ അര്‍ച്ചന കുന്നത്ത് എന്ന മുപ്പതുകാരിയാണ് ആത്മഹത്യ ചെയ്‌തത്.

പാരമറ്റയ്ക്കടുത്തുള്ള ഹാരിസ് പാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ അര്‍ച്ചന കുട്ടിയുമായി ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി തെറിച്ചു പോയി. ഗുരുതരമായ പരുക്കുകളേറ്റ കുട്ടിയെ ട്രെയിനിന്റെ അടിയില്‍ നിന്നു പുറത്തേക്കെടുക്കുകയായിരുന്നു.

ഏതാനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് സുജിതും അര്‍ച്ചനയും അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ചിത്രം ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു. ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :