സൌദിയില്‍ നിതാഖാത് രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം ; ആശങ്കയോടെ മലയാളികള്‍

സൌദി അറേബ്യയില്‍ നിതാഖാത് നിയമത്തിന്‍റെ രണ്ടാം ഘട്ടം ഉടന്‍തന്നെ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

റിയാദ്, സൌദി അറേബ്യ, നിതാഖാത് riyad, soudi arabia, nithakhath
റിയാദ്| സജിത്ത്| Last Updated: വ്യാഴം, 5 മെയ് 2016 (14:02 IST)
സൌദി അറേബ്യയില്‍ നിതാഖാത് നിയമത്തിന്‍റെ രണ്ടാം ഘട്ടം ഉടന്‍തന്നെ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് നിതാഖാത്തിന്‍റെ അടുത്ത ഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കൂടാതെ സ്വദേശികള്‍ക്ക് 11 ലക്ഷം മുതല്‍ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയുണ്ട്.

അടുത്ത പതിനാലു വര്‍ഷത്തിനുള്ള സൌദി അറേബ്യയിലെ തൊഴിലില്ലായ്മ ഏഴു ശതമാനമായി കുറയ്ക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. എല്ലാ മേഖലകളിലും നിതാഖാത് നിര്‍ബന്ധമായും നടപ്പാക്കുമെങ്കിലും വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന്‍റെ തോത് വ്യത്യസ്തമായിരിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം അനുസരിച്ച് സ്വദേശികള്‍ക്കു നല്‍കേണ്ട മിനിമം വേതനവും സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനു പുറമേ വനിതകളുടെ തൊഴില്‍ പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ രണ്ടു ലക്ഷ്യങ്ങളില്‍ ഊന്നിയായിരിക്കും നിതാഖാത്തിന്‍റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.

നിലവില്‍ പതിനൊന്നര ശതമാനത്തിനു മുകളിലാണ് സൌദിയിലെ തൊഴിലില്ലായ്മ നിരക്ക്. നിതാഖാത് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതോടെ ഈ തോത് ഉയരുമെന്നാണ് സൂചന. നിതാഖാത് നിയമം നടപ്പിലാക്കിയതിനു ശേഷം തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഷോപ്പുകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് അടുത്തിടെ സൌദി ഭരണകൂടം നിരോധിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

(ചിത്രത്തിനു കടപ്പാട് : മനോരമ ഓണ്‍ലൈന്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :