പോക്കിമോൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി, പൊലീസിനെ കുഴയ്ക്കുന്ന പരാതിയ്ക്ക് പിന്നിലെന്ത്?

പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍; അമ്പരന്ന് പൊലീസ്

aparna shaji| Last Modified ശനി, 13 ഓഗസ്റ്റ് 2016 (12:13 IST)
ഗോ എന്ന ഗെയിം ഇറങ്ങിയതു മുതൽ ഗെയിമിനെ ചുറ്റിപറ്റി നിരവധി കഥകളും വാർത്തകളും ഇറങ്ങിയിരുന്നു. ഗെയിമിൽ കുട്ടികൾ അഡിക്റ്റാകുന്നുവെന്ന് കാണിച്ച് പലരും പരാതി വരെ നൽകിയിരുന്നു. കുറച്ച് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ വാർത്ത. പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഒരു യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയതാണ് തികച്ചും വ്യത്യസ്തമായ സംഭവം.

റഷ്യക്കാരിയായ യുവതിയാണ് മോസ്‌കോയിലെ തന്റെ കിടപ്പുമുറിയില്‍ വച്ച് പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇപ്പോഴും തന്റെ മുറിയില്‍ പോക്കിമോന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന പരാതിയുമായി എത്തിയത്. പൊലീസിനെ കുഴയ്ക്കുന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് പൊലീസ് ആദ്യം ഒന്നമ്പരന്നുവെങ്കിലും യുവതിയെ മാനശാസ്ത്രജ്ഞനെ കാണിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ദ്ദേശം നല്‍കി ഇരുവരേയും പറഞ്ഞു വിടുകയായിരുന്നു.

രാത്രി ഭർത്താവിനൊപ്പം കിടന്നുറങ്ങിയ താൻ രാവിലെ എഴുന്നേറ്റപ്പോൾ തന്റെ ദേഹത്ത് വലിയൊരു പോക്കിമോൻ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞത്. പരാതി കേട്ട പൊലീസ് ആദ്യം ഒന്നമ്പരന്നെങ്കിലും യുവതിയെ പറഞ്ഞുവിടുകയായിരുന്നു. അതേസമയം, ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ രംത്തെത്തുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :