രാജ്യത്തെ മുസ്ലീംപള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി

പാരിസ് ഭീകരാക്രമണം , ഫ്രാന്‍‌സ് വ്യോമാക്രമണം , ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്)
പാരിസ്| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (09:05 IST)
പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന മുസ്ലീംപള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസന്യു വ്യക്തമാക്കി. പല പള്ളികള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെ ആക്രമിക്കാന്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൗകര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാരീസിലെ മുസ്ലീംപള്ളികള്‍ക്കു നേരെ ജനങ്ങള്‍ തിരിയുന്നതായി സൂചനയുണ്ട്.

പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയം പൗരന്‍ അബ്ദുല്‍ഹമിദ് അബൗദ് ആണെന്ന് ഫ്രാന്‍‌സ് സ്ഥിരീകരിച്ചു. കുടിയേറ്റക്കാരനായ ഇയാള്‍ ബെല്‍‌ജിയം തലസ്‌ഥാനമായ ബ്രസല്‍‌സിലെ മൊളാന്‍ബീക് തെരുവിലാണ് താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

അബ്ദുല്‍ഹമിദിന്റെ ബന്ധുക്കളെ
പൊലീസ് ചോദ്യം ചെയ്‌തു വരുകയാണ്. ഇയാളുടെ മൂന്നു സഹോദരങ്ങളിലെ 26കാരനായ സലാഹ് അബ്ദുസ്സലാം പൊലീസിന്റെ സംശയപ്പട്ടികയിലെ പ്രമുഖനാണ്. ഇയാളുടെ ചിത്രം അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആക്രമികളില്‍ രണ്ടു പേരെ കൂടി പേരെക്കൂടി തിരിച്ചറിഞ്ഞു. മൂന്നു സംഘങ്ങളായി എത്തിയ ഭീകരരാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഇവരില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 പേര്‍ ബെല്‍‌ജിയത്തിലും ഫ്രാന്‍‌സിലുമായി അറസ്റ്റിലായിട്ടുണ്ട്.

പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസ് ശക്തികേന്ദ്രങ്ങളിള്‍ ഫ്രാന്‍‌സ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയതിന് പിന്നാലെ അടുത്ത മുന്നറിയിപ്പുമായി ഐഎസ് ഭീകരര്‍ രംഗത്ത്. തങ്ങളുടെ അടുത്ത ലക്ഷ്യം വാഷിംഗ്‌ടണ്‍ ആണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട വീഡിയോയിലൂടെ അറിയിച്ചു. സിറിയയിലെ ഇടപെടലിന് ഫ്രാന്‍സിന് മറുപടി നല്‍കി. സിറിയയില്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം പാരിസിന്റെ വിധിയാണുണ്ടാവുകയെന്നും വീഡിയോയില്‍ പറയുന്നു.

അതേസമയം, സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ശക്തികേന്ദ്രങ്ങളിള്‍ ഫ്രാന്‍‌സ് വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. ഐഎസിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റഖയിലാണു ഫ്രഞ്ച് പോര്‍വിമാനങ്ങള്‍ നാശം വിതച്ചത്.

അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 30 തവണയാണ് ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍‌സ് ആക്രമണം നടത്തിയത്. ജോര്‍ദ്ദാന്‍ യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് 12 ഓളം യുദ്ധവിമാനങ്ങള്‍ സിറയയില്‍ നാശം വിതയ്‌ക്കുകയായിരുന്നു.
ഐഎസിന്റെ പരിശീലന ക്യാമ്പ്,
ആയുധ കേന്ദ്രം, റിക്രൂട്ട് മെന്റ് കേന്ദ്രം, വാഹനങ്ങള്‍, താവളങ്ങള്‍ എല്ലാം തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :