റഷ്യന്‍ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനായില്ല; ഐഎസിന്റെ ശക്തി ക്ഷയിക്കുന്നു, നാലിലൊന്ന് ഭീകരര്‍ ഇല്ലാതായി, ശക്തി പ്രദേശങ്ങള്‍ കൈവിട്ടു

അമേരിക്കയ്‌ക്ക് പിന്നാലെ റഷ്യയും ആക്രമണം അഴിച്ചു വിട്ടതാണ് ഭീകരരുടെ ശക്തി കുറയാന്‍ കാരണമായത്

ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ഇറാഖ്, സിറിയ ഭീകരര്‍ , റഷ്യയുടെ ആക്രമണം
വാഷിങ്‌ടണ്‍| jibin| Last Modified വെള്ളി, 18 മാര്‍ച്ച് 2016 (01:29 IST)
ലോകസമാധാനത്തിന് ഭീഷണിയായി ഇറാഖിലും സിറിയയിലുമായി പടര്‍ന്നു പന്തലിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ട്. മൂന്നു മാസത്തിനിടെ എട്ട് ശതമാനം ശക്തികുറഞ്ഞതായിട്ടാണ് ഐഎച്ച്എസ് ജേന്‍സ് തയാറാക്കിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ 22 ശതമാനം ഭീകരരാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് ശതമാനം ശക്തി കുറഞ്ഞതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. നാലില്‍ ഒന്ന് ഭീകരരെ നഷ്‌ടമായിട്ടുണ്ട്. 2015 ജനുവരി ഒന്നിനും ഡിസംബര്‍ പതിനഞ്ചിനും ഇടയില്‍ ഐഎസിന് അവരുടെ പ്രദേശത്തിന്റെ 14 % നിയന്ത്രണം നഷ്ടമായതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയ്‌ക്ക് പിന്നാലെ റഷ്യയും ഐഎസിനെതിരെ ആക്രമണം അഴിച്ചു വിട്ടതാണ് ഭീകരരുടെ ശക്തി കുറയാന്‍ കാരണമായത്. അമേരിക്കയുടെ ആക്രമണത്തില്‍ നിന്ന് പലപ്പോഴും അതിജീവിച്ച ഐഎസ് റഷ്യയുടെ ശക്തമായ ആക്രമണത്തിന് മുന്നില്‍ തകരുകയായിരുന്നു. ഭീകരരുടെ സങ്കേതങ്ങളും വാഹനങ്ങളും തകര്‍ക്കാന്‍ റഷ്യക്ക് കഴിഞ്ഞതാണ് ഐഎസിന്റെ ശക്തി തകരുന്നതിന് കാരണമായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :