വടക്കന്‍ സിറിയയില്‍ വീണ്ടും ഐ എസിന്റെ കൂട്ടക്കുരുതി; ഇരുപത്തിനാല് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇരുപത്തിനാലു പേരെ കൊലപ്പെടുത്തി.

beirut, islamic state, syria, murder ബെയ്റൂത്, ഇസ്ലാമിക് സ്റ്റേറ്റ്, സിറിയ, കൊലപാതകം
ബെയ്റൂത്| സജിത്ത്| Last Modified വെള്ളി, 29 ജൂലൈ 2016 (17:30 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇരുപത്തിനാലു പേരെ കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തിനോട് ചേര്‍ന്ന് ബുയിര്‍ ഗ്രാമത്തിലാണ് ഐ എസ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ബുയിര്‍ ഗ്രാമം തങ്ങള്‍ പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.

ടര്‍ക്കിഷ് അതിര്‍ത്തിക്കും ഐ എസിന്‍റെ ശക്തികേന്ദ്രമായ റാക്വ സിറ്റിക്കും ഇടയിലുള്ള പ്രദേശമാണ് ബുയിര്‍. കൂടാതെ വടക്കുപടിഞ്ഞാറന്‍ മന്‍ബിജിലെ നിരവധി ഗ്രാമങ്ങളും ഇപ്പോള്‍ ഐ എസിന്‍റെ നിയന്ത്രണത്തിലാണ് ഉള്ളത്.

യു എസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ഷിദ്
അറബി പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ 130ല്‍ പരം ഐ എസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മെയ് 31നാണ് മന്‍ബിജ് നഗരത്തെ മോചിപ്പിച്ചതായി പ്രഖ്യാപനം ഉണ്ടായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :