ഇസ്ലാമിക് സ്റ്റേറ്റ് യസീദികളെ മതം മാറ്റി ചാവേറുകളും തീവ്രവാദികളുമാക്കുന്നു

അങ്കാറ| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (13:21 IST)
കടുത്ത ക്രൂരത നടത്തി യസീദി വംശത്തെ ഉന്മൂലനം ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളില്‍ മറ്റൊരധ്യായം കൂടി. പിടിച്ചടക്കിയ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കിയതിനു പുറമെ അവരുടെ കൌമാരക്കാരായ ആണ്‍കുട്ടികളെ പിടികൂടി മതം മാറ്റി ചാവേറുകളും തീവ്രവാദികളും ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഐ‌എസ്.

ഐഎസ് തട്ടിക്കൊണ്ടുപോയ ഇറാഖിലെ യസീദി വിഭാഗത്തിലെ കൗമാരക്കാരൻ രക്ഷപെട്ടപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തറിഞ്ഞത്. ഐഎസ് ഭീകരർ തങ്ങളുടെ ആക്രമണങ്ങളിൽ കുട്ടികളെയും പങ്കെടുപ്പിക്കുന്നതിന്റെ ആധികാരികമായ വിവരങ്ങളാണ് പുറത്തു വന്നത്. പാവകളെ കൈയിൽ കൊടുത്ത ശേഷം വാളുപയോഗിച്ചു മതനിന്ദ നടത്തിയവരുടെ തലയറുക്കാനുള്ള പരിശീലനം നല്‍കുന്നതായും വിവരങ്ങളുണ്ട്.

120ൽ അധികം കുട്ടികളെ നിരത്തിനിർത്തി കൈയിൽ പാവയും വാളും നൽകി തലയറുക്കാൻ ആവശ്യപ്പെടും. രണ്ടും മൂന്നും തവണ വെട്ടിയാണ് പാവകളുടെ തല ഇവർ ആദ്യമൊക്കെ അറുത്തിരുന്നത്. ഇതിനു വിദഗ്ധപരിശീലനം ഐഎസ് നൽകും- തട്ടിക്കൊണ്ടുപോയ ശേഷം ഐഎസ് പേരുമാറ്റിയ യാഹ്യ പറയുന്നു. കുട്ടികളെ ചാവേറുകളും ആക്കാൻ പരിശീലനം നൽകുന്നുണ്ട്.

യസീദി നഗരങ്ങളും ഗ്രാമങ്ങളും കീഴടക്കിയ ഐഎസ് ഭീകരർ പ്രായമായ പുരുഷൻമാരെ കൊന്നൊടുക്കി. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാക്കി. എന്നാൽ യസീദി ആൺകുട്ടികളെ പരിശീലിപ്പിച്ച് ഐഎസിന്റെ ഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പണവും സമ്മാനങ്ങളും നൽകിയാണ് ഇവരെ സംഘടനയിലേക്ക് അടുപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :