ചോരക്കുഞ്ഞിന്റെ മാംസം തിന്നും, ബോംബ് നിര്‍മ്മാണം പരീക്ഷിക്കുന്നത് പിഞ്ചുശരീരത്തില്‍, ഐ‌എസിന്റേത് സമാനതകളില്ലാത്ത ക്രൂരത

ഡമാസ്‌കസ്‌| VISHNU N L| Last Modified ചൊവ്വ, 14 ജൂലൈ 2015 (17:50 IST)
ലോകത്ത് ഒരു തീവ്രവാദിറ്റ്യ്ന്‍ ചെയ്യാത്ത ക്രൂരതകള്‍ കൊണ്ട് കളം നിറഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഭക്ഷണമായു, ബോംബ് നിര്‍മ്മണ പരീക്ഷണത്തിനു പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നു. ജിഹാദികളെ ബോംബ്‌ കൈകാര്യം ചെയ്യുന്നത്‌ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എസ്‌ ഒരു പിഞ്ചു കുഞ്ഞിന്റെ ശരീരത്ത്‌ സ്‌ഫോടക വസ്‌തുക്കള്‍വച്ച്‌ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ്‌ പുറത്തായത്‌.

പ്രാദേശിക മാധ്യമമാണ് ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരിശീലനം നേടുന്ന നിരവധി പോരാളികളെ സാക്ഷിയാക്കിയാണ്‌ കുട്ടിയെ ഇരയാക്കി സ്‌ഫോടനത്തിന്റെ പ്രദര്‍ശനം നടന്നതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ജിഹാദിയെ കൊല്ലപ്പെടുത്തിയെന്ന്‌
ആരോപിച്ച് ഈ കുഞ്ഞിന്റെ പിതാവിനെ ഭീകരര്‍ നേരത്തെ തലയറുത്ത് കൊന്നിരുന്നു. സിറിയയിലെ ഡിയാലാ പ്രവശ്യയില്‍ നിന്നാണ് ഈ ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പിഞ്ചു കുഞ്ഞുകളുടെ മാസം കഴിക്കുന്നതിന്‌ ഭീകരര്‍ക്ക്‌ ഐഎസ്‌ തലവന്‍ അല്‍-ബാഗ്‌ദാദി നിര്‍ദേശം നല്‍കിയിരുന്നതായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്‌. ഐ‌എസ് കേന്ദ്രങ്ങളില്‍ ദിവസങ്ങള്‍ പോലും പ്രായമാകാത്ത കുട്ടികളെ വരെ കൊലപ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നുണ്ട്. ഒരു അഞ്ചു വയസുകാരനെ ഐഎസ്‌ ഭീകരര്‍ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

2013ല്‍ തെക്കുകിഴക്കന്‍ സിറിയയില്‍ ഒരു ബസ്‌ തടഞ്ഞുനിര്‍ത്തിയ ഐഎസ്‌ ഭീകരര്‍ 40 ദിവസംമാത്രം പ്രായമുള്ള ഒരു കുട്ടിയെ തലയറുത്ത്‌ കൊലപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഭീകരാക്രമണങ്ങള്‍ക്കായി ചാവേറുകളാക്കുന്ന സ്വഭാവം തീവ്രവാദികള്‍ക്കുണ്ട്. എന്നാല്‍ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒഅരു അറ്റം മാത്രമാണെന്നും ഇതിലും അധികം ക്രൂരതകള്‍ പുറം ലോകം അറിയാതെ പോകുന്നതായുമാണ് നിരീക്ഷകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :