യു എസ് തെരഞ്ഞെടുപ്പ്; ഹിലരി പുറകോട്ട്, ജനപിന്തുണ കുറയുന്നു

ഹിലരിക്ക് ജനപിന്തുണ കുറയുന്നതായി സര്‍വേ

വാഷിങ്ടൺ| aparna shaji| Last Modified ശനി, 20 ഓഗസ്റ്റ് 2016 (12:14 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനുള്ള മുൻതൂക്കം കുറഞ്ഞതായി സർവേ ഫലം. സർവേയുടെ അടിസ്ഥാനത്തിൽ ഹിലരി പുറകോട്ടെന്നാണ് വാർത്തകൾ വരുന്നത്. ഈ വര്‍ഷം ആദ്യം
നടന്ന സര്‍വേയില്‍ 27 ശതമാനം പേരാണ് ട്രംപ് മികച്ച പ്രസിഡന്‍റാകുമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ
ഈ മാസം ആദ്യം നടത്തിയ സര്‍വേയില്‍ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 37 ശതമാനം വോട്ട് ലഭിച്ചു. പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

55 ശതമാനം ട്രംപ് ഒരു മോശം പ്രസിഡന്‍റായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 31 ശതമാനമാണ് ഹിലരി മികച്ച പ്രസിഡന്‍റാകുമെന്ന് അഭിപ്രായപ്പെട്ടത്. അമ്പതു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശം ജീവിതമാണ് ഇപ്പോള്‍ അമേരിക്കയിലുള്ളതെന്ന് ട്രംപിന്റെ അനുയായികളില്‍ ഭൂരിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ മികച്ച ജീവിത പരിസരമാണ് അമേരിക്കയിലുള്ളതെന്നാണ് ഹിലരി പക്ഷത്തിന്റെ വാദം. ഏതായാലും വാദങ്ങളും ആരോപണങ്ങളും കൊഴുക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :