രണ്ട് പുരുഷന്‍‌മാര്‍ ചുംബിക്കുന്നത് കണ്ട ഒമറിന്റെ മനസില്‍ പകയായിരുന്നു; ഒര്‍ലാന്‍ഡോ കൂട്ടക്കൊല നടത്താന്‍ അക്രമിയെ പ്രേരിപ്പിച്ചത് മിയാമിയിൽ കണ്ട ചില കാഴ്‌ചകള്‍

 ഒർലാൻഡോ വെടിവയ്‌പ്പ് , ഒമർ സാദിഖ് മാറ്റ് , ബരാക് ഒബാമ , സ്വവര്‍ഗാനുരാഗി
ഫ്ലോറിഡ| jibin| Last Updated: തിങ്കള്‍, 13 ജൂണ്‍ 2016 (14:16 IST)
ഒർലാൻഡോയിൽ നിശാക്ലബിൽ വെടിവയ്പ്പു നടത്തിയ ഒമർ സാദിഖ് മാറ്റിനെ ഇത്രയും ക്രൂരനാക്കിയത് സ്വവർഗാനുരാഗികളോടുള്ള വെറുപ്പാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചത് സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണെന്ന് ഒമറിന്റെ പിതാവ് സാദിഖ് മാറ്റിന്‍ പറയുന്നു.

നേരത്തെ മകനൊപ്പം മിയാമിയിൽ പോയപ്പോൾ ഒമറിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽ വച്ച് സ്വവർഗാനുരാഗികളായ രണ്ടു പുരുഷൻമാർ ചുംബിക്കുന്നത് കണ്ടപ്പോൾ മകനു വളരെയധികം ദേഷ്യം വന്നിരുന്നു. ഈ സംഭവമാകാം അവനെ ഈ ക്രൂരതയ്‌ക്ക് പ്രേരിപ്പിച്ചത്. പ്രചരിക്കുന്നതു പോലെ കൂട്ടക്കൊലയ്‌ക്ക് മതവുമായി യാതൊരു ബന്ധവുമുല്ലെന്നും സാദിഖ് പ്രതികരിച്ചു.

ആക്രമണത്തിന് ഒമര്‍ ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ആസൂത്രണം ആരംഭിച്ചിരുന്നതായി വ്യക്തമായി. കഴിഞ്ഞ ആഴ്ച്ച ഒമര്‍ നിയമപരമായി രണ്ട് തോക്കുകള്‍ വാങ്ങിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ഇയാള്‍ ബോഡി ബില്‍ഡറായും സെക്യൂരിറ്റി ഗാര്‍ഡായും പലയിടത്തും ജോലി ചെയ്‌തിട്ടുണ്ട്.

അതേസമയം, 50 പേരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് സന്തോഷം പ്രകടിപ്പിച്ചു. ‘പ്രവാചകന്റെ പോരാളി’യെന്നാണ് ഒമര്‍ സാദിഖ് മാറ്റിനെ ഐഎസ് നല്‍കിയിരിക്കുന്ന വിശേഷണം. അതേസമയം, കൂട്ടക്കൊല ഭീകരാക്രമണമെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :