തീവ്രവാദികള്‍ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി

ലാഗോസ്‌| VISHNU.NL| Last Modified ചൊവ്വ, 27 മെയ് 2014 (11:30 IST)
ഒരു മാസത്തിനു മുമ്പ്‌ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടു പോയ ഇരുനൂറിലധികം പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി നൈജീരിയന്‍ സൈന്യം. ഇവരെ കണ്ടെത്തുന്നതിനായി പാശ്ചാത്യ ശക്തികള്‍ നൈജീരിയയ്ക്ക് സഹായവുമായി എത്തിയിരുന്നു.

കുട്ടികളെ കണ്ടെത്തിയതായി എയര്‍ ചീഫ്‌ മാര്‍ഷല്‍ അലക്സ്‌ ബാദെ അറിയിച്ചതായി നൈജീരിയന്‍ വാര്‍ത്താ ഏജന്‍സിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.നിലവില്‍ സുരക്ഷാ കാരണങ്ങളാല്‍ കുട്ടികളെ മോചിപ്പിക്കുവാനുള്ള നടപടികളിലേക്ക്‌ പട്ടാളം നേരിട്ട്‌ കടക്കില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കുട്ടികളുടെ മാതാപിതാക്കള്‍ക്കുള്ള ശുഭവാര്‍ത്ത ഇതാ, കുട്ടികളെവിടെയുണ്ടെന്ന്‌ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു..' എന്നാല്‍ ഒരു ആക്രമണം നടത്തി അവരെ അവിടെനിന്നും ഉടനെ മോചിപ്പിക്കുവാന്‍ പട്ടാളം ഉദ്ദേശിക്കുന്നില്ലെന്നും എയര്‍ ചീഫ്‌ മാര്‍ഷല്‍ അലക്സ്‌ ബാദെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :