വിഡ്ഡിദിനം പൊലിപ്പിച്ച കംഗാരുക്കള്‍

PRO
ഉച്ചയ്ക്ക് മുമ്പ് ഏതാണ്ട് ഇരുന്നൂറിലധികം പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. അധികം പേരും അവസരം പാഴാക്കിയില്ല. സ്ഫോടനാത്മകമായിത്തന്നെ പ്രതികരിച്ചു.

രാജ്യം മൊത്തമായി ഏഷ്യക്കാര്‍ക്ക് അടിയറ വെയ്ക്കാനായിരുന്നു ഒരാളുടെ പ്രതികരണം. ഓസ്ട്രേലിയുടെ ആത്മാവിനെയാണ് കച്ചവടം ചെയ്യുന്നതെന്നായി മറ്റൊരാള്‍. അങ്ങനെ കമന്‍റുകള്‍ നീണ്ടു.

ഇതിനിടെ ഒരു വായനക്കാരന്‍ വാര്‍ത്തയ്ക്ക് മറ്റൊരു ലിങ്കും കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ ഖനന കമ്പനികളില്‍ ചൈനീസ് കമ്പനികളുടെ ഓഹരി കയ്യേറ്റമായിരുന്നു ഈ വാര്‍ത്ത.

ഓസ്ട്രേലിയയുടെ മേല്‍ ചൈനീസ് കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം ആരംഭിച്ചെന്നായിരുന്നു കാം എന്ന വായനക്കാരന്‍റെ നിരീക്ഷണം. ചൈനീസ് കമ്പനികള്‍ ഓഹരികള്‍ സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ ഖനന കമ്പനികളുടെ പട്ടികയും ഇയാള്‍ അക്കമിട്ടു നിരത്തി. പിന്നെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ പേരു പരാമര്‍ശിച്ച് ഒരു ചോദ്യവും, ഇനി അടുത്തത് എന്താണ്?

മെല്‍ബണ്‍| WEBDUNIA|
ഏതായാലും വാര്‍ത്ത സത്യമല്ലെന്ന് മനസിലാക്കാന്‍ കംഗാരുക്കള്‍ ഏറെ സമയമെടുത്തു. ഇപ്പോഴും പലര്‍ക്കും സംശയം ബാക്കിയാണത്രെ. ഇനി ശരിക്കും മെല്‍ബണ്‍ ഗ്രൌണ്ടിന്‍റെ പേരെങ്ങാനും മാറ്റിയോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :