ചരിത്രകഥ പറയുന്ന ഹുസൈന്‍സാഗര്‍

PRO
തടാകത്തിന്‍റെ മദ്ധ്യത്തിലുള്ള ഗിബ്രാല്‍‌ത്തര്‍ റോക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഭഗവാന്‍ ബുദ്ധന്‍റെ ഒറ്റക്കല്‍ പ്രതിമ ഏറെ കൌതുകമുണര്‍ത്തുന്നതാണ്. 200 ശില്‍‌പികള്‍ രണ്ടുവര്‍ഷത്തോളം പണിയെടുത്താണ് വെള്ള ഗ്രാനൈറ്റില്‍ ഈ പ്രതിമ സ്ഥാപിച്ചത്. ലുംബിനി പാര്‍ക്കില്‍ നിന്ന് ബുദ്ധ പ്രതിമയുടെ അടുത്തേക്ക് ബോട്ട് സര്‍വീസ് ലഭ്യമാണ്.

ലുംബിനി പാര്‍ക്കിനടുത്തായാണ് ബിര്‍ള മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. രാത്രി ടാങ്ക് ബണ്ടില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് തടാകത്തിന് ചുറ്റുമുള്ള ലൈറ്റുകളുടെ നിര ഒരു ഡയമണ്ട് നെക്‍ലേസ് പോലെ തോന്നിപ്പിക്കും. ടാങ്ക് ബണ്ട് റോഡ് തുടങ്ങുന്നിടത്ത് ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ കമാനം യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. ഇതിന് ഇരു വശങ്ങളിലുമുള്ള രണ്ട് സിംഹ പ്രതിമകള്‍ ഏറെ ആകര്‍ഷണമാണ്.

ടാങ്ക് ബണ്ട് റോഡ് ആദ്യം വളരെ ഇടുങ്ങിയ ഒന്നായിരുന്നു. 1946ലും 1987ലും ഇത് വീതികൂട്ടുകയായിരുന്നു. വാഹന തിരക്ക് കുറയ്ക്കാനായി ടാങ്ക് ബണ്ട് റോഡിന് സമാനമായി ഒരു സമാന്തര പാതയും അടുത്തകാലത്ത് പണികഴിപ്പിച്ചിട്ടുണ്ട്. ബോട്ട് യാത്രയ്ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ് ഈ തടാകം. വിവിധ നാവിക അഭ്യാസ പ്രകടനങ്ങളും ഇവിടെ നടക്കാറുണ്ട്.

WEBDUNIA|
അതേസമയം പരിസ്ഥിതിമലിനീകരണത്തിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന് ഹുസൈന്‍ സാഗര്‍ തടാകവും മുക്തമല്ല. തടാകത്തിലെ വെള്ളത്തിലും തീരങ്ങളിലും ദിവസേന മാലിന്യങ്ങള്‍ പെരുകുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തടാക ശുചീകരണത്തിനായി വിവിധ നടപടികള്‍ കൈക്കൊണ്ട് വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :