ഗാന്ധി പുണ്യം നിറയും ക്ഷേത്രം!

അവിനാശ് ബി

PRO
പോരാളികള്‍ ആയുധ പരിശീലനം നടത്തിയിരുന്ന പരമ്പരാഗത ഗോദകളാണ് ഗരദികള്‍. കോടി, ചെന്നയ എന്നിവര്‍ ഇവിടെ പരിശീലനം നടത്തിയിരുന്നു. ഈ പോരാളികളുടെ വീര്യത്തിന്‍റെയും പരാക്രമങ്ങളുടെയും കഥകള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു. ഈശ്വരന്‍റെ അവതാരങ്ങളായാണ് പ്രദേശവാസികള്‍ ഈ സഹോദരങ്ങളെ കാണുന്നത്.

ഗരദി ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് 1874 മാര്‍ച്ച് നാലിനാണ്. ക്ഷേത്ര മാനേജരായിരുന്ന സോമപ്പ പന്‍ഡിറ്റ്, പ്രസിഡന്‍റ് നരസസപ്പ സാലിയന്‍ എന്നിവരാണ് 1948 ല്‍ ക്ഷേത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മഹാത്മ ഗാന്ധിയുടെ പ്രതിമ വെങ്കപ്പ പൂജാരി സംഭാവന ചെയ്തു.

മഹാത്മാ ഗാന്ധിക്ക് പുരോഹിതര്‍ ദിവസവും പാല്‍, നേന്ത്രപ്പഴം ചോറ് എന്നിവ നിവേദ്യമായി നല്‍കുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ പ്രതിഷ്ഠകള്‍ക്കും പ്രത്യേക പൂജ നല്‍കുന്നു. ബ്രഹ്മാവ്, ഗണപതി എന്നീ ദേവതകളെ പല്ലക്കിലേറ്റി ഘോഷയാത്രയുമുണ്ട്.

ഗാന്ധിജിയുടെ പ്രതിഷ്ഠ പുസ്തകം വായിച്ച് കൊണ്ടിരിക്കുന്ന നിലയിലുള്ളതാണ്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ അക്രമരാഹിത്യത്തിനും സമാധാനത്തിനും ജീവിതത്തില്‍ ഊന്നല്‍ നല്‍കിയ ഈ മഹാത്മാവിനെ ആദരപൂര്‍വ്വം വണങ്ങുന്നു.

അവിനാഷ്. ബി|
PRO
സ്വാതന്ത്ര്യ ദിനത്തിലും ഗാ‍ന്ധിജിയുടെ ജന്മ ദിനത്തിലും രക്തസാക്ഷി ദിനത്തിലും ഇവിടെ വന്‍ ജനത്തിരക്ക് ഉണ്ടാവാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :