ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍ക്കുമ്പോള്‍

ജന്മശതാബ്ദി 2004 ഒക്ടോബര്‍ 2ആഘോഷിച്ചു

WEBDUNIA|

ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ പാകിസ്ഥാന്‍റെ കടന്നുകയറ്റവും നുഴഞ്ഞുകയറ്റവും ആയിരുന്നു ശാസ്ത്രിക്ക് നേരിടേണ്ടിവന്ന ആദ്യത്തെ പ്രശ്നം. ഐക്യരാഷ്ട്രസഭയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് വെടിനിര്‍ത്തിയെങ്കിലും പാകിസ്ഥാന്‍ ജ-മ്മുകശ്മീരില്‍ വീണ്ടും കുഴപ്പങ്ങളുണ്ടാക്കി വീണ്ടുമൊരു യുദ്ധത്തിനു വഴിവച്ചു.

താന്‍ വലിപ്പത്തില്‍ ചെറിയ ആളാണെങ്കിലും അടിയറവു പറയുന്നവനല്ല എന്ന് ശാസ്ത്രി തെളിയിച്ചു. തിരിച്ചടിച്ച് മുന്നേറിയ ഇന്ത്യന്‍ പട്ടാളം ലാഹോര്‍ പിടിച്ചടകക്കും എന്നായപ്പോഴാണ് വെടിനിര്‍ത്തല്‍ ഉണ്ടായത്.

സോവിയറ്റ് പ്രധാനമന്ത്രിയായിരുന്നു കൊസീഗന്‍റെ ക്ഷണപ്രകാരം ശാസ്ത്രിയും പാക് പ്രധാനമന്ത്രി മുഹമ്മദ് അയൂബ്ഖാനും താഷ്കന്‍റ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും അവിടെ വച്ച് 1966 ജ-നുവരി പത്തിന് താഷ്കന്‍റ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ അന്ന് അര്‍ദ്ധരാത്രി ശാസ്ത്രി ഉറക്കത്തില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ് എന്ന് അന്നു ചില സംശയങ്ങളുണ്ടായിരുന്നു.

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ശാസ്ത്രിയുടെ വകയായിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ പോലും വാടക വീട്ടിലായിരുന്നു നാട്ടില്‍ (അലഹാബാദില്‍) താമസിച്ചിരുന്നത്. അന്ന് ഹോം ഇല്ലാത്ത ഹോം മിനിസ്റ്റര്‍ എന്ന് അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ടായിരുന്നു. .

ഇന്ത്യയുടെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് രാഷ്ട്രിക്ക് പ്രധാനമന്ത്രി പദം അലങ്കരിക്കേണ്ടിവന്നത്. പക്ഷെ അദ്ദേഹത്തിന്‍റെ ഓരോ നീക്കവും ഇന്ത്യയുടെ കരുത്തും ആത്മാഭിമാനവും വാനോളം ഉയര്‍ത്തുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മതിപ്പു നേടാന്‍ സഹായിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :