മരണമില്ലാത്ത നേതാജി

WEBDUNIA|

ഒക്ടോബര്‍ 23: ആസാദ് ഹിന്ദ് താത്കാലിക സര്‍ക്കാരിന്‍െറ മന്ത്രിസഭ നേതാജിയുടെ താമസസ്ഥലത്ത് ആദ്യയോഗം കൂടി. ബ്രിട്ടനോടും സഖ്യകക്ഷിയായ അമേരിക്കയോടും യുദ്ധം പ്രഖ്യാപിച്ചു. ഐ.എന്‍.എ.യുടെ വനിതാവിഭാഗമായി ഝാന്‍സിറാണി റെജിമെന്‍റ് രൂപീകരിച്ചു.

1945 ഏപ്രില്‍ 24 :ബ്രിട്ടീഷ്സേന ബര്‍മയിലെത്തിയതറിഞ്ഞ നേതാജിയും സംഘവും റംഗൂണില്‍ നിന്നും ബാങ്കോക്കിലേക്ക് തിരിച്ചു. 21 ദിവസമെടുത്ത് മെയ് 14ന് സംഘം ബാങ്കോക്കില്‍ എത്തി ജര്‍മനി മെയ് 7ന് കീഴടങ്ങിയ വിവരം അറിഞ്ഞു.

ജൂലൈ : നേതാജി മലയായില്‍. ജപ്പാന്‍ കീഴടങ്ങിയ വിവരം ക്യാപ്റ്റന്‍ ലക്ഷ്മിയില്‍ നിന്നറിഞ്ഞു.

ഓഗസ്റ്റ് 12 : സിംഗപ്പൂരില്‍ മന്ത്രിസഭാംഗങ്ങളുമായി കൂടിയാലോചന. തടവുകാരായി പിടിക്കപ്പെട്ടാലും പരാജയം സമ്മതിക്കില്ലെന്ന് ഐ.എന്‍.എ. പ്രതിജ്ഞയെടുത്തു. അധിനിവേശപ്രദേശമായ മഞ്ചൂരിയയില്‍ നേതാജിക്കു വേണ്ട സഹായം ചെയ്യാന്‍ തയ്യാറാണെന്ന് ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 15: ഐ.എന്‍.എ. ഭടന്മാര്‍ക്ക് അവസാനമായി ദൈനംദിന ആജ്ഞ നല്‍കി. ""ഡല്‍ഹിയിലേക്കുള്ള പാതകള്‍ പലതാണ്. എങ്കിലും നമ്മുടെ ലക്ഷ്യം എപ്പോഴും ഡല്‍ഹി തന്നെ. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, അധികം വൈകാതെ.''

ഓഗസ്റ്റ് 16: സിംഗപ്പൂര്‍ നിന്ന് ജപ്പാന്‍െറ ബോംബര്‍ വിമാനത്തില്‍ നേതാജി യാത്രതിരിച്ചു. കേണല്‍ ഹബീബുര്‍ റഹ്മാന്‍, പ്രീതം സിങ്, എസ്.എ. അയ്യര്‍ എന്നിവരോടൊപ്പം 'അജ്ഞാതഭാവിയിലേക്ക് ഒരുസാഹസിക സംരംഭം' എന്ന് നേതാജി തന്‍െറ യാത്രയെ വിശേഷിപ്പിച്ചു. ഉച്ചതിരിഞ്ഞ് വിമാനം ബാങ്കോക്കിലെത്തി.

ഓഗസ്റ്റ് 17: ഒരു ചെറുവിമാനത്തില്‍ റഹ്മാനും നേതാജിയും സെയ്ഗോണിലേക്ക് . അഞ്ചേകാല്‍ മണിക്ക് തായ്പെയ്ക്കടുത്ത് വിമാനം തകര്‍ന്ന് വീണു. തായ്പെയിലെ സൈനികാശുപത്രിയില്‍ രാത്രി എട്ടുമണിയോടെ അന്ത്യം.

ഓഗസ്റ്റ് 22: ജപ്പാന്‍ റേഡിയോ നേതാജിയുടെ മരണം ലോകത്തെ അറിയിച്ചു.

സെപ്റ്റംബര്‍ 6: കേണല്‍ റഹ്മാന്‍ ടോക്കിയോയിലെത്തിച്ച നോതാജിയുടെ ചിതാഭസ്മം 14ന് സുനിഗാമി ജില്ലയിലെ റെങ്കോജി ബുദ്ധക്ഷേത്രത്തില്‍ ബഹുമതികളോടെ സ്ഥാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :