രേവതി പട്ടത്താനം

ടി ശശി മോഹന്‍

Tali temple Calicut
SASI
സാമൂതിരി വിദ്വല്‍ സദസ്സിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ‘താരില്‍ത്തനെ കടാക്ഷാഞ്ചല മധുപ കുലാരാമ രാമാ ജനാനം...’ എന്നു തുടങ്ങുന്ന കവിതയിലെ അവസാന ഭാഗമായ ‘ഹന്ത കല്‍പ്പാന്ത തോയേ...’ എന്ന വാക്കുകളെ പ്രശംസിച്ച് ‘അന്ത ഹന്തയ്ക്ക് ഇന്ത പട്ട്’ എന്ന് പറഞ്ഞ് തനിക്കു സമ്മാനമായി കിട്ടിയ വിലകൂടിയ പട്ട് പുനം നമ്പൂതിരിക്ക് ഉദ്ദണ്ഡ ശാസ്ത്രികള്‍ സമ്മാനിച്ചതായി മറ്റൊരു കഥയുണ്ട്.

രാജഭരണ ശേഷം പട്ടത്താന ചടങ്ങുകള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തളി ക്ഷേത്രത്തോട് ചേര്‍ന്നുള്ള സാമൂതിരി കോളേജ് ഹൈസ്കൂളിലെ ഗുരുവായൂരപ്പന്‍ ഹാളാണ്‍് ഇപ്പോള്‍ വിദ്വല്‍ സദസ്സിന്‍റെ പ്രധാന വേദി.

പട്ടത്താന സദസ്സ് തുടങ്ങുന്നതിനു മുമ്പായി സാമൂതിരി രാജാവ് ഒരു പണ്ഡിതന് പണക്കിഴി സമ്മാനമായി നല്‍കും. ഇപ്പോള്‍ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് തളി ക്ഷേത്രത്തിലെ പട്ടത്താന സദസ്സില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്വാനാണ് സാമൂതിരി രാജാവ് സമ്മാനപ്പണം നല്‍കുക.

ഈ ചടങ്ങ് രാവിലെ എട്ടുമണിക്കാണ്. ഒമ്പതര മണിയോടെ പട്ടത്താന ശാലയിലേക്ക് തളി ക്ഷേത്രത്തില്‍ നിന്ന് ആചാരപ്രകാരമുള്ള എഴുന്നള്ളത്ത് ഉണ്ടായിരിക്കും. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആന, താലപ്പൊലി, പഞ്ചവാദ്യം, വാളേന്തിയ കളരിക്കാര്‍ എന്നിവ എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കും. ആദ്ധ്യാത്മിക പ്രഭാഷണം, വാക്യാര്‍ത്ഥ സദസ്സ്, അക്ഷരശ്ലോക സദസ്സ് എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും നടക്കാറ്.

ഇതോടൊപ്പം സാമൂതിരി മികച്ച രചയിതാവിന് കൃഷ്ണഗീതി പുരസ്കാരവും മികച്ച ക്ഷേത്ര കലാകാരന് സമ്മാനവും നല്‍കും. ഇക്കൊല്ലം നാരായണന്‍റെ കയ്പ്പും മധുരവും എന്ന കവിതാ സമാഹാരത്തിനാണ് കൃഷ്ണഗീതി പുരസ്കാരം. 5,001 രൂപയാണ് സമ്മാനം.

മികച്ച കലാകാരന് 3,001 രൂപയും പ്രശംസാ പത്രവും ഫലകവും സമ്മാനിക്കും. 2007 ലെ രേവതി പട്ടത്താനത്തിന് ഗായകന്‍ കെ.ജെ.യേശുദാസാണ് മുഖ്യാതിഥിയായി പങ്കെടുക്കുകയും സദസ്സ് ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്നത്.

സാമൂതിരി പി.കെ.എസ് രാജ അധ്യക്ഷനായിരിക്കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, രേവതീ പട്ടത്താനം സമിതി പ്രസിഡന്‍റ് സര്‍വ്വോത്തമന്‍ നെടുങ്ങാടി, സെക്രട്ടറി പി.കെ.കൃഷ്ണനുണ്ണി രാജ എന്നിവര്‍ പങ്കെടുക്കും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :