അച്ഛന്‍: മധുരമായ ഒരോര്‍മ്മ

ഗുരു ഗോപിനാഥിനെ കുറിച്ച് മകള്‍ വിനോദിനി

guru gopinath
UNIWD
സ്വന്തം ജീവിതത്തിലൂടെ അച്ഛന്‍ ഞങ്ങള്‍ക്കു കാണിച്ചു തതന്ന വലിയൊരു മാതൃക ചിട്ടയുള്‍ല ലളിത ജീവിതമാണ്. എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നപ്പോഴും സാധാരണക്കാരനായ കുട്ടനാട്ടുകാരനെപ്പോലെ ജീവിക്കാന്‍ അച്ഛനു കഴിഞ്ഞു.

കലയോറ്റൊപ്പം കൃഷിയും അച്ഛന്‍ നോക്കിയിരുന്നു. കൃഷിയില്‍ നല്ല കൈപ്പുണ്യം ഉണ്ടായിരുന്നു ഏന്തു നട്ടാലും പിടിക്കും; ന്നിറയെ കായ്ക്കുകയും ചെയ്യും. ഡാന്‍സ് ക്ലാസോ മറ്റു പരിപാടികളൊ ഇലീങ്കില്‍ ആചനെ കാണുക പറമ്പിലായിരിക്കും.

കൃഷിക്കാ‍ാര്യത്തില്‍ അച്ഛനും അമ്മയും തമ്മില്‍ ഒരു ഡിവിഷന്‍ ഓഫ് ലേബര്‍ ഉണ്ടായിരുന്നു.അവര്‍ താമസിച്ച എല്ലയിടത്തും പ്ശുക്കളുണ്ടായിരുന്നു. പശു കോഴി വളര്‍ത്തലും കറവയും നെല്‍കൃഷിയും എല്ലാം അമ്മയുടെ മേല്‍നൊട്ടത്തിലായിരുന്നു .

അതില്‍ അച്ഛന്‍റെ നോട്ടം നിത്യം ഒരു പുഴുങ്ങിയ മുട്ടയും ശുദ്ധമായ ഒരു ഗ്ലാസ്സ് പാലും മാത്രം. വളമുണ്ടാക്കല്‍ വളമിടല്‍ ചാരമുണ്ടാക്കല്‍ പ്രറമ്പില്‍ വാഴയും മരച്ചീനിയും മറ്റും നടല്‍ എന്നിവയെല്ലം അച്ഛന്‍റെ ഉത്തരവാദിത്തമായിരുന്നു. അച്ഛന്‍ നട്ട തെങ്ങും മാവും ജാതിയും ഗ്രാമ്പൂവുംസപ്പൊട്ടയുമെല്ലാം ഇന്നും ഞങ്ങളുടെ പറമ്പിലുണ്ട്.

ഭക്ഷണ കാര്യത്തില്‍ വലിയ നിര്‍ബന്ധമൊന്നും ഇല്ലയിരുന്നെങ്കിലും, ഊണിനു നല്ല തുണ്ടം മീന്‍ ഉണ്ടെങ്കില്‍ കുശാലായി . ഭസ്മവും ചന്ദനപ്പൊട്ടും കണ്ട് പലരുമ്ം അച്ഛന്‍ സസ്യഭുക്കാണെന്നു തെറ്റിധരിച്ചിട്ടുണ്ട്. ചില ദിവസം അമ്മ അടുക്കളക്കര്യങ്ങള്‍ ശ്ലോകത്തില്‍ കഴിക്കും അന്നുണ്ടാവുക ‘മുളകുഷ്യം’ ആയിരിക്കും. അപ്പോള്‍ അച്ഛന്‍റെ വകയുടാവുന്ന കമന്‍റ് ഞാനോര്‍ക്കുന്നു. “ ഇന്നെന്താ തങ്കമണീ മുളക് ലോഷനാനോ?”
.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :