സെല്ലുലോയ്‌ഡ് - സംവിധായകന്‍റെ സിനിമ

എസ് കെ തങ്ങള്‍

PRO
ചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമയെന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കഥാപാത്രങ്ങള്‍ തന്നെയാണ് സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. ആദ്യ പകുതിക്ക് ഒരു സിനിമയെന്നതിനേക്കാള്‍ നന്നായി 'ഫിക്ഷണലൈസ്' ചെയ്ത ഒരു ഡോക്യുമെന്ററിയോടാണ് കൂടുതല്‍ സാമ്യം. ചലനാത്മകമല്ലാത്ത ദൃശ്യങ്ങളും നാടകീയമായ സംഭാഷണങ്ങളും ആദ്യ പകുതിയിലുടനീളമുണ്ട്. യാഥാര്‍ത്ഥ്യത്തോട് പരമാവധി നീതിപുലര്‍ത്താനുള്ള ശ്രമമായിരിക്കാമെങ്കിലും ചിലപ്പോഴെങ്കിലും ഇത് അരോചകമായി തോന്നുന്നുണ്ട്. പൃഥ്വിരാജിന്റെ ഡയലോഗ് പ്രസന്റേഷനിലേയും വോയ്സ് മോഡുലേഷനിലേയും പോരായ്മകള്‍ ഇത് കൂടുതള്‍ എടുത്തുകാണിക്കുന്നു.

1920 മുതലുള്ള കാലഘട്ടം സിനിമയില്‍ വരുന്നുണ്ടെങ്കിലും ഒരിടത്തും മാറിയ കളര്‍ടോണ്‍ ഉപയോഗിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സിനിമ എന്ന മാധ്യമത്തെ കാലഭേദമില്ലാതെ കാണിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെങ്കിലും, വ്യത്യസ്തമായ നാലോ അഞ്ചോ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയെന്ന നിലയില്‍ ആ കാലഘട്ടങ്ങളെ കുറേക്കൂടെ കൃത്യമായി പ്രേക്ഷകനിലെക്കെത്തിക്കാന്‍ കളര്‍ടോണ്‍ വ്യതിയാനത്തിലൂടെ സാധിക്കുമായിരുന്നു.

സിനിമയുടെ രണ്ടാം പകുതി ചുരുളഴിയുന്നത് - ജെ സി ഡാനിയലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ - ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ അന്വേഷണങ്ങളിലൂടെയാണ്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി കൂടുതല്‍ ചലനാത്മകമാണ്. സിനിമയുടെ ട്രീറ്റ്മെന്റ് തന്നെ രണ്ടാം പകുതിയില്‍ ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമാണ്. രണ്ടാം പകുതിയില്‍ സിനിമ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ വേഗത്തില്‍ കടന്നു പോകുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമയുടെ പിതാവിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും എന്തു സംഭവിച്ചു എന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

WEBDUNIA|
അടുത്ത പേജില്‍ - പൃഥ്വി ഇപ്പോഴാണ് നടനായത്!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :