ജനകന്‍: ഒരു ഗംഭീര സിനിമ!

യാത്രി ജെസെന്‍

PRO
സംഗീതം, പശ്ചാത്തല സംഗീതം

“ഒളിച്ചിരുന്നേ...ഒന്നിച്ചൊളിച്ചിരുന്നേ..” എന്ന ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനത്തിന്‍റെ വിഷ്വലൈസേഷന്‍ മനോഹരമാണ്. രാജാമണിയാണ് റീ റെക്കോര്‍ഡിംഗ്. പശ്ചാത്തല സംഗീതത്തിന്‍റെ കാര്യം എടുത്തു പറയണം. ഒരു ‘എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറി’ന് അനുഗുണമായ പശ്ചാത്തല സംഗീതമാണ് നല്‍കിയിരിക്കുന്നത്. ക്ലൈമാക്സിലും വിശ്വനാഥന്‍ പ്രതികാരം തീര്‍ക്കുന്ന സീനുകളിലും ബാക്‍ഗ്രൌണ്ട് സ്കോര്‍ മികച്ചുനിന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കറാണ്. ഒരു ആക്ഷന്‍ ത്രില്ലറിന് യോജിച്ച ക്യാമറാ ചലനങ്ങളാണ് സഞ്ജീവ് ശങ്കര്‍ നല്‍കിയിരിക്കുന്നത്.

അഭിനയം

സുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്‍റെയും അഭിനയപ്രകടനം ഈ സിനിമയുടെ വിജയത്തിന് ഏറെ സഹായിച്ചിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ട, പ്രതികാരദാഹിയായ അച്ഛനായി സുരേഷ്ഗോപി ജീവിക്കുകയാണ്. ഇന്നലെ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ മലയാളികള്‍ കണ്ട സുരേഷ്ഗോപിയെ ഓര്‍മ്മ വന്നു ഈ ചിത്രത്തിലെ വിശ്വനാഥന്‍റെ ഭാവവ്യതിയാനങ്ങള്‍ കണ്ടപ്പോള്‍. തമാശകള്‍ പറയുന്ന, എന്നാല്‍ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന ബുദ്ധിരാക്ഷസനായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങി.

വില്ലനായി തമിഴ് നടന്‍ സമ്പത്ത് ഗംഭീരമായി. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി, ശിവജി ഗുരുവായൂര്‍, രജിത് മേനോന്‍, വിജയരാഘവന്‍, വിജയകുമാര്‍, ഗണേഷ്കുമാര്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സുരേഷ്ഗോപിയുടെ മകളായെത്തുന്ന പുതുമുഖം പ്രിയ ഭാവിവാഗ്ദാനമാണ്.

തിരക്കഥ - എസ് എന്‍ സ്വാമി

സി ബി ഐ തിരക്കഥകളുടെ ഉസ്താദായ എസ് എന്‍ സ്വാമിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് ജനകന്‍. കഥയുടെ ത്രില്‍ ഒരു നിമിഷം പോലും ചോര്‍ന്നു പോകാതെ ഇഴയടുപ്പത്തോടെയുള്ള തിരക്കഥയാണ് ഈ സിനിമയുടെ ജീവന്‍. കുറ്റാന്വേഷണവും കുരുക്കഴിക്കലുമൊക്കെയായി ഒരു ത്രില്ലിംഗ് ഗെയിം തന്നെയാണ് സ്വാമി നടത്തിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ A Brain Bank Story!

മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ്‌ലാബാണ് ജനകന്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരളത്തില്‍ എഴുപത് തിയേറ്ററുകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈയില്‍ വെള്ളിയാഴ്ച നാലു തിയേറ്ററുകളില്‍ ജനകന്‍ പ്രദര്‍ശനത്തിനെത്തും.

WEBDUNIA|
സിനിമ കഴിഞ്ഞപ്പോള്‍ സഞ്ജീവ് ഈ ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. മോഹന്‍ലാല്‍ എങ്ങനെ ഈ സിനിമയില്‍ ലാന്‍ഡ് ചെയ്തെന്നും, ആഗതന്‍റെ ഷൂട്ടിംഗിന് ബിജുമേനോനെ വിട്ടുനല്‍ക്‍ണ്ടി വന്നപ്പോള്‍ ഉണ്ടായ ഡേറ്റ് പ്രശ്നങ്ങളും, ചിത്രത്തിലെ നായികയെ കണ്ടെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളും, തന്‍റെ ഗുരുവായ എഡിറ്റര്‍ ജി മുരളിയെത്തന്നെ ആദ്യ ചിത്രത്തിന്‍റെ എഡിറ്റിംഗ് ഏല്‍പ്പിക്കാന്‍ കഴിഞ്ഞതുമൊക്കെ സഞ്ജീവ് പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അവസാനം സഞ്ജീവ് വിജയത്തിന്‍റെ കര കണ്ടിരിക്കുന്നു. ഒപ്പം മലയാളികള്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാന്‍ ഒരു നല്ല സിനിമയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :